17-01-2025ന് നടന്ന മലയാളം ഡിജിറ്റൈസേഷന് ശില്പശാലയില് തയ്യാറാക്കിയതു്
അർക്കനുദിച്ചൊരു സമയേകുന്തി-
യുറക്കമുണർന്നഥപുത്രന്മാരും
നോക്കുന്നേരത്തരികേനല്ലൊരു
മയ്ക്കണ്ണാളെക്കണ്ടതിമോദാൽ
"എന്തുനിനക്കിഹപേരെന്നുള്ളതു
മേതുകുലേതവജനനമിതെന്നും
എന്തുമനോരഥമുള്ളതശേഷം
സന്തോഷേണ പറഞ്ഞാലും നീ"
കുന്തീദേവിപറഞ്ഞതുകേട്ടു
സന്താപത്തെവെടിഞ്ഞിതുസുന്ദരി
തന്നുടെകുലവുംതന്നുടെ പേരും
തന്നുടെയുള്ളിൽ മനോരഥമെല്ലാം
ഉള്ളതശേഷവുമങ്ങറിയിച്ചു
ഉള്ളിൽകനിവൊടുലളിതാരൂപിണി.
“പുത്രിഹിഡിംബി!നിനക്കിഹനമ്മുടെ
പുത്രനെവരണം ചെയ് വാനാഗ്രഹ-
മെന്നുപറഞ്ഞതിനിന്നിഹകിഞ്ചന
തടവുണ്ടായതുബോധിച്ചാലും;
നമ്മുടെവല്യുണ്ണിക്കുവിവാഹം
സംഗതിവന്നീലായതുമൂലം
രണ്ടാമ്മകനുവിവാഹത്തിനുവിധി-
യുണ്ടായില്ലതുബോധിച്ചാലും.
രണ്ടോനാലോമാസത്തിനക-
ത്തുണ്ടായ് വരുമഗ്രജനുടെവേളി
എന്നാലുടനേ നിന്നുടെവാഞ്ഛിത -
മങ്ങുലഭിക്കുംഅംബുജനയനേ!
പോന്നാലുംനീനമ്മൊടുകൂടി
നടന്നാലായതുമംഗലമധികം''
എന്നുപറഞ്ഞവൾകൈക്കുപിടിച്ചുപു-
ണർന്നുടനങ്ങുനടന്നുതുടങ്ങി
മകളെപ്പോലെലാളനവുംചെ-
യ്തകളംകാമലഹൃദയാകുന്തി.
ശാലിഹോത്രിയെന്നുള്ളമഹാവ്രത
ശാലിവാഴുമദ്ദിക്കിന്നുചെന്നു
ഭിക്ഷയേറ്റുനടമാടിനസമയേ
ഭിക്ഷുവാകിനപരാശരസുതമുനി
തൽക്ഷണംവെളിയിൽവന്നുവിളങ്ങി
ഭിക്ഷനൽകിയരുൾചെയ്തുസമോദാൽ
ശോകമെന്നതുവൃഥാഫലമല്ലോ
പാകശാസനസമാനനരേന്ദ്രാ
ഏകചക്രയെന്നുണ്ടൊരുഗ്രാമമ-
നേകഭൂസുരഗൃഹങ്ങളുമുണ്ട്
തത്രചെന്നുബതഭിക്ഷയുമേററുപ-
വിത്രവൃത്തിസുഖമോടുകഴിപ്പിൻ
ശത്രുചെയ്ത ചതിതന്നെ ഭവാന്മാർ-
ക്കെത്രയും ഗുണമതായ് വരുമല്ലോ;
ഭീമസേനനുഹിഡിംബിയെവേൾപ്പാൻ
താമസേനകിമപിദോഷവുമില്ലാ
നാമവുംകമലബാലികയെന്നാ
ക്കാമിനിക്കുപരികല്പിതമല്ലോ
ജാതതാപസകുലേശ്വരനിത്ഥം
ജാതമോദമരുൾചെയ്തുമറഞ്ഞു
ഭീമനുംകമലബാലികതന്നുടെ
കാമമൻപൊടുചെയ്താനതിമോദാൽ.
ചക്രായുധപ്രിയൻമാരാകുംപാർത്ഥന്മാരേക-
ചക്രാഖ്യദേശത്തെപ്രവേശിച്ചോരനന്തരം
കുന്തീപുത്രന്മാർ വിപ്രവേഷംധരിച്ചുകൊണ്ടു
സന്തോഷത്തോടെയവർഭിക്ഷയുമേറ്റുകൊണ്ടു
നല്ലൊരു ലൗകികമതുള്ളൊരു ഭൂസുരന്റെ
ഇല്ലത്തുവാസം ചെയ്തുചെല്ലുന്നകാലത്തിങ്കൽ
തത്രസമീപത്തുള്ളൊരു ഭൂസുര -
സത്തമനുടെ ഭവനത്തിലൊരുന്നാൾ
എത്രയുമേറ്റം വാച്ചൊരു നിലവിളി
രാത്രിയിലവിടെക്കേട്ടു തുടങ്ങി
എന്തീവണ്ണമൊരന്തണവരനും
അന്തർജ്ജനവും ദാസികളുംബഹു-
സന്താപിച്ചുകരഞ്ഞീടുന്നൊരു
ബന്ധമതെന്തെന്നുണ്ടായില്ലാ
കുന്തീദേവിതിരഞ്ഞുതിരഞ്ഞഥ
സന്ധ്യാസമയേ ചെന്നുകരേറി
അന്തഃപുരമതിലാശുകടന്നി-
ട്ടന്തികസീമനിചെല്ലുന്നേരം
മുണ്ടുവിരിച്ചുശയിക്കുംദ്വിജനെ-
കണ്ടുടനരികേചെന്നിതുകുന്തീ
അന്തസ്താപംപൂണ്ടു പതുക്കെ
ചോദ്യംചെയ്തിതുകുന്തീദേവി
എന്തീവണ്ണമൊരന്തണവരനും
അന്തർജ്ജനവുംവൃഷളീജനവും
അന്തിക്കിങ്ങനെമുറയിടുവാനൊരു
ബന്ധമിതെന്നൊടുകേൾപ്പിക്കേണം
ഉണ്ണിക്ഷയിച്ചതുകൊണ്ടോകന്യാ-
പ്പെണ്ണിനപായംവന്നതുകൊണ്ടോ
കള്ളൻവന്നുകടന്നുഗൃഹേമുത-
ലുള്ളതശേഷം കട്ടതുകൊണ്ടോ
ഉള്ളിലിവണ്ണമൊരാധിഭവിപ്പാൻ
ഉടനേമൂലമതരുൾചെയ്യേണം
കുന്തീദേവിപറഞ്ഞതുമിങ്ങനെ
അന്തണവരനുംകേട്ടൊരുനേരം
സന്തതമങ്ങറിയിച്ചുതുടങ്ങി
രോദനകാരണസങ്കടമെല്ലാം
ബകനെന്നുണ്ടൊരുരാക്ഷസനവനുടെ
മകനാകാനും മടിയില്ലന്തകൻ
അച്ചതിയൻബഹുമർത്ത്യരെവന്നുപി-
ടിച്ചിഹമുഞ്ഞികടിച്ചുംഞങ്ങടെ
ഇല്ലങ്ങളിൽവന്നല്ലൽപിണച്ചും
നെല്ലും പണവും കട്ടുകവർന്നും
തെല്ലും കൃപയില്ലംഗനമാരെ
ക്കൊല്ലുന്നതിനൊരു സംഖ്യയുമില്ലാ
വല്ലായ്മകളിഹചെയ്കനിമിത്തം
എല്ലാവരുമായൊത്തൊരുദിവസം
വ്യസനത്തോടേഞങ്ങളശേഷം
സമയംചെയ്തു കൊടുത്താർശഠനു
വേദംചൊല്ലും ബ്രാഹ്മണർബകനുടെ
പാദംചെന്നുപിടിച്ചു പറഞ്ഞു
വേദിയർഞങ്ങൾബകാസുരനിന്നേ
സാദരമിന്നു നമസ്കൃതിചെയ്യാം
ഓരോദിവസമോരോഭൂസുരനുട-
നോദനദാനംചെയ്തീടുന്നേൻ
പത്തുപിടിച്ച പറയ്ക്കങ്ങിരു-
പത്തഞ്ചുപറച്ചോറുണ്ടാക്കീടാം
അതിനിഹചേരും ചാരുരസാള-
ക്കറിയങ്ങൊരുവിധമുണ്ടാക്കീടാം
വെള്ളമൊഴിക്കാതങ്ങുകലക്കീ -
ട്ടുള്ളൊരുതൈരുതിളച്ചുകുറുക്കി
ശർക്കരമുളകും ചേർത്തതിനിടയിൽ
ചുക്കും ജീരകമിടചേർത്തങ്ങനെ
വയ്ക്കുന്നോരു പുളിമധുരക്കറിയും
മിയ്ക്കതുമങ്ങുരസാളക്കറിയും
അന്നമതൊക്കെച്ചാട്ടേലേറ്റി -
കന്നുകൾനാലും പൂട്ടിക്കെട്ടി
കൊണ്ടുവരാമിനിദിവസന്തോറും
രണ്ടുവിധം വാക്കില്ലനമുക്ക്
ഇങ്ങനെ ഞങ്ങടെ സങ്കടമെല്ലാ-
മങ്ങറിയിച്ചിതുദൈവനിയോഗാൽ
ഇല്ലക്കാരെച്ചാർത്തിബ്രാഹ്മണ-
രെല്ലാംകൂടിസ്സമയംചെയ്തു
വച്ചുപിരിഞ്ഞതിനിദ്ദിനമങ്ങുല-
ഭിച്ച മഹാസുരനശനം ചെയ് വാൻ
വാശ്ശതുമിങ്ങനെവച്ചുകൊടുക്കാ-
മീശ്വരകല്പിതമല്ലോ സകലം
അന്നം നൽകുന്നവനേക്കൂടി-
ത്തിന്നുന്നതുബഹുസങ്കടമയ്യോ
ഞങ്ങടെ ജാതകഫലമീവണ്ണം
നാൻമുഖനൊന്നുവരച്ചവരയ്ക്കു
നീക്കംവരുമോ ജനനീനീയതു
മായ്ക്കാമെന്നാലാകുകയില്ല.
ധരണീദേവീകേട്ടാലും നീ
ദുരിതമയ്യോദുര്യോഗമേ
മരണഭീതികൊണ്ടല്ലഞാ-
നുരചെയ്തീടുന്നു.
മമഗൃഹത്തിൽ ഞാനുമെന്റെ
മഹിഷിയും മാത്രമേയുള്ളു
മമ വിനാശം വന്നുപോയാൽ
വംശമേപോയി
സന്തതിയില്ലാഞ്ഞുലോകർ
സന്താപംകൊണ്ടോരോകർമ്മം
അന്തണർകഴിച്ചീടുന്നു
കുന്തീദേവികേട്ടാലും നീ
ഇപ്പോൾനമ്മുടെ ഭാര്യയ്ക്കു
ഗർഭമെട്ടുമാസമായി
അർഭകനുണ്ടാമെന്നൊരുശങ്കതോന്നുന്നു
മകനുണ്ടായിക്കാണുവോളം
ബകനുണ്ടോ പാർത്തിരിക്കുന്നു?
ശകടത്തിന്റെ ശബ്ദം പാർത്ത-
ങ്ങിരിക്കുന്നുമൂഢൻ
അംബികേഞാനെന്തുവേണ്ടു
ജന്മദോഷംകൊണ്ടോരോരോ
കർമ്മദോഷം വന്നുപോയാൽ
കരഞ്ഞാൽ മാറുമോ !
അന്തണവരനുടെസന്താപമെല്ലാം കേട്ടു
ചിന്താവിഷാദത്തോടെ കുന്തീദേവിയും ചൊന്നാൾ :
വേദിയശ്രേഷ്ഠാ ഭവാൻഖേദിക്കവേണ്ടചെറ്റും
ഖേദിക്കുന്നെന്തേപാഴിൽമോദിച്ചുവാണു കൊൾക
നാലഞ്ചുമക്കളെനിക്കുണ്ടിപ്പോളതിലൊരു
ബാലനെത്തരുന്നുണ്ടു കാലനു കാഴ്ച വെപ്പാൻ
പത്തുമാസം ചുമന്നുപെറ്റുവളർത്തഫലം
മുറ്റുംവരേണമെങ്കിൽ മറ്റുള്ള ജനങ്ങൾക്കു
കുറ്റം വരാതെകണ്ടുകുറവുകൾതീർത്തേതീരൂ
മക്കളുണ്ടായിവന്നാൽ മാതാക്കൾക്കല്ലോസുഖം
അയ്യോശിവ ശിവ ജനനീ നീയിതു
ചെയ്യണമെന്നല്ലുരചെയ്യുന്നതു
ശിവശിവനിന്നുടെമക്കളിലൊരുവനെ
ബകനിഹതിന്മാൻനൽകണമെന്നു
അഭിരുചിയെന്നുടെമനസ്സിലിദാനീം
നഹി നഹിമഹിതഗുണാലയഭൂഷണി
അച്ഛൻ തന്നാണിങ്ങനെയൊരുവക-
യിച്ഛിച്ചല്ലാ ഞാൻ പറയുന്നതു
അങ്ങോൻജനനിക്കങ്ങോൻ പിന്നെ
അന്ന്യമൊരാശ്രയമില്ലിഹഭുവനേ
ഇങ്ങസുതന്മാർ നാലഞ്ചുണ്ടവർ
തങ്ങളിലീശ്വരഭക്തിയുമുണ്ട്
ഇങ്ങനെയുള്ളേടത്തുതകാഞ്ഞാ-
ലെങ്ങുമവർക്കൊരു സുഖമാവില്ലാ
മക്കളിലൊരുവനുതെല്ലുകരുത്തു
ണ്ടവനെയയയ്ക്കാമെന്നൊരുപക്ഷം
അവനെയയച്ചാലവനിഹപിന്നെ
ബകനെക്കൊലചെയ് വാനും പോരും.
അല്ലെന്നാകിലുമവനുടെമേനി-
യ്ക്കല്ലൽ വരാതെ തിരിച്ചിഹപോരും
എരിപുളിമധുരക്കറിയുംചോറും
പരിചൊടുവച്ചു ചമയ്ക്കേവേണ്ടു
ഇരുപത്തഞ്ചു പറച്ചോർവയ്പാ -
നിരുവരുകൂടാതങ്ങെളുതാമോ
ചെമ്പുപിടിച്ചിഹവയ്പാൻനമ്മുടെ
നമ്പൂര്യച്ഛൻതാനേമതിയോ
അന്തർജ്ജനവും ഞാനും കൂടി
സന്ധിച്ചിങ്ങനെസാധിപ്പിക്കാം
അന്തണവരനും സന്തോഷിച്ചു
കുന്തീദേവിയെയാത്രയുമാക്കി
അച്യുതഭഗവാൻതന്നുടെ സാക്ഷാ-
ലച്ഛൻപെങ്ങളതാകിയകുന്തി
വിടുതിയിലുടനെചെന്നഥസുതനേ
ഝടിതി വിളിച്ചു പറഞ്ഞിതു ഗൂഢം.
ഉണ്ണീവരികഭീമാഭൂമീസുരേന്ദ്രൻതന്റെ
കണ്ണുനീർകണ്ടെനിക്കുകരച്ചിൽ മാറുന്നില്ലയ്യോ
ക്ഷീണത്വം പെരുത്തോരുക്ഷിതിവരനവനുടെ
പ്രാണനെരക്ഷിക്കേണംപവനനന്ദനാകേൾനീ
അങ്ങേക്കൂറ്റില്ലത്തൊരു അവനീസുരനേയുള്ളു
അങ്ങോന്റെ ജനനിയുമന്തർജ്ജനവുമുണ്ട്
അദ്ദേഹംവേണമിന്നരക്കനു ചോർകൊടുപ്പാൻ
ബന്ധുക്കളാരുമില്ലബകനു ചോർകൊണ്ടുപോവാൻ
അന്തണനതുകൊണ്ടു വിവശനായ്മേവീടുന്നു
സന്താപമതുകണ്ടു സഹിയാഞ്ഞുഞാനുംചൊന്നേൻ
കുന്തിയാകുമെനിക്കുകുഞ്ഞുങ്ങൾ നാലഞ്ചുണ്ടു
ആയതിലൊരുത്തനെ അയയ്ക്കുന്നുണ്ടിപ്പോൾതന്നെ
ആയവനരക്കന് അന്നവും കൊണ്ടുപോകും
ഊഴിസുരേശനൊരു കാരുണ്യം ചെയ്തുവെങ്കിൽ
പാഴിലാകയുമില്ലപരിചിലനുഗ്രഹിക്കും
എങ്ങനേ വേണ്ടുഭീമാഎളുതാമോനിനക്കതു്.
അമ്മപറഞ്ഞതിനുത്തരമൊന്നു
ചിരിച്ചുപറഞ്ഞുവൃകോദരവീരൻ:
"അമ്മേനിങ്ങൾപറഞ്ഞതിനർത്ഥം
ചെമ്മേഞാനറിയുന്നിതുനൂനം.
ഐവർസുതന്മാരുള്ളതിലിവനൊരു
ദൈവതയില്ലാതുള്ള മനുഷ്യൻ
തിമ്മാനല്ലാതൊന്നിനുകൊള്ളരു-
തിമ്മാപാപിയെബകനുഭുജിപ്പാൻ
സമ്മാനിച്ചാലിന്നിതുകൊള്ളാം
നമ്മൾക്കൊരു കെടുകാര്യവുമില്ല
മറ്റുള്ളനുജന്മാർ, നാൽവർക്കും
കൊററിനുപിന്നെയലമ്പലുമില്ലാ
കുററവുമല്ലിതുമാതാവിനുതാൻ
പെറ്റകുമാരന്മാരിലൊടുക്കം
പെററവനിൽ കനിവേറുംജനകനു
മൂത്തവനിൽ കനിവെന്നു പ്രസിദ്ധം
നടുവിൽപെറ്റുപിറന്നൊരുപൊണ്ണ
ത്തടിയനെയിപ്പോളാർക്കും വേണ്ടാ
അടിയനുകാലപുരത്തിനുപോവാൻ
മടികൊണ്ടല്ലാ ഉരചെയ്യുന്നതു
പെറ്റുവളത്തൊരുമാതാവിങ്ങനെ
മുററും നമ്മെയുപേക്ഷിക്കുമ്പോൾ
മററുള്ളനുജന്മാർക്കും ജ്യേഷ്ഠനും
മുറ്റും കൃപയുണ്ടെന്നറിയേണം
മലവും മൂത്രവുമുറ്റി വളർത്തൊരു
മാതാവിന്നുടെ കല്പനകേൾപ്പാൻ
മടിയുണ്ടോയിനിവിരവൊടുചെന്നാ
ബകനുടെവായിൽ പുക്കവസിക്കാം
വലുതായിട്ടൊരുസർപ്പം വന്നഥ
പുരമുറിതന്നിലകത്തു കടന്നു
പെരുവഴിപോക്കനുമവിടേയ്ക്കെത്തി
തരമിതുകൊള്ളാമിവനെക്കേറ്റി
പാമ്പിനെയങ്ങുപിടിപ്പിക്കേണം.
പാമ്പതുചത്തെന്നാലും കൊള്ളാം
പാന്ഥൻ ചത്തെന്നാലുംകൊള്ളാം
പാപം പെരു വഴിപോക്കനിരിക്കും
ഇങ്ങനെയുളെളാരു കൗശലമിപ്പോൾ
നിങ്ങളുമങ്ങുവിചാരിക്കുന്നു.
കുന്തീദേവി പറഞ്ഞിതു "മകനേ!
എന്തീവകപരിഹാസമിദാനീം
എന്നുള്ളത്തിലുറപ്പുണ്ടായതു്
എന്നുണ്ണിക്കറിവാനെളുതായോ?
ഉദ്ധതനായഹിഡിംബാസുരനെ
യുദ്ധം ചെയ്തുടനവനെ ജയിച്ചൊരു
വീരാ !നീയിബ്ബകനെവധിപ്പാൻ
പോരാത്തവനോപവനതനൂജാ
വിപ്രദ്രോഹിയതാകിയബകനെ
ക്ഷിപ്രംചെന്നുവധിച്ചിനിമേലിൽ
വിപ്രന്മാരെപ്പരിപാലിച്ചാ-
ലല്പവുമല്ലനമുക്കും സുകൃതം."
തദനുനിജജനനിയുടെവചനമതുകേട്ടുടൻ
താണുതൊഴുതുപറഞ്ഞുവൃകോദരൻ:
"കളിവചനമിതുജനനികനിവൊടു പൊറുക്കണം
കാര്യബോധം നമുക്കില്ലായ്കയല്ലെടോ !
കനിവിനൊടുബകനുടയവധമതുകഴിച്ചുഞാ -
നിപ്രദേശത്തിന്റെരക്ഷവരുത്തുവൻ"
ഇതിതൊഴുതുപവനസുതനഴകിനൊടുകൂടവേ
ഇല്ലത്തുചെന്നുകേറിപ്പറഞ്ഞീടിനാൻ:
"അതിചപലദുരിതമതിയാകുംബകന്നുഞാൻ
അന്നവും കൊണ്ടുപോകാനിഹവന്നുതേ
അതിനിവിടെയുചിതതരധവളരുചിയന്നവും
നാലഞ്ചുകുംഭം നിറച്ചു രസാളവും
പോത്തു നാലും നല്ല ചാടുംകണക്കിനേ
കൊണ്ടുവന്നീടുവിനന്തണശ്രേഷ്ഠരേ!"
വിരവിനൊടു പവനസുതഭാഷിതംകേട്ടുടൻ
ആരണശ്രേഷ്ഠനുംകോപ്പുകൂട്ടീടിനാൻ
അന്നമതൊക്കെച്ചാടതിലേറ്റി-
ക്കന്നുകൾ നാലും പൂട്ടിക്കെട്ടി
അന്തണവരനൊടുയാത്രയുമുടനേ
ആദരവോടുപറഞ്ഞുതിരിച്ചു.
കാടുംമലകളുടെമൂടുംകടന്നുചെന്നു
ചാടുംകരടികളെ ഓടിച്ചുവിരവോടെ
പേടികൂടാതെ തല്ലിമണ്ടിച്ചു ഭീമസേനൻ
വൻപുള്ള ഭീമസേനൻകൊമ്പൻകൊലയാനേടെ
കൊമ്പുപിടിച്ചൊടിച്ചുകമ്പംവരുത്തുകയും
എന്തൊരുഘോഷമിന്നങ്ങന്തികേ കേൾക്കാകുന്നു
ചിന്തിച്ചുബകാസുരൻ ചന്തത്തിൽ വസിക്കുമ്പോൾ
അടിച്ചുംആനകൾ വാലുപിടിച്ചും ആടോപമഹങ്കരിച്ചും
ബകന്റെ ദിക്കിൽഗമിച്ചുമങ്ങതുനേരം
ധർമ്മാത്മജസഹജൻ ചാടുമുരുട്ടിനടന്നതിവേഗാൽ
കാറ്റിൻമകനുടെവരവായതുകണ്ട മൃഗങ്ങളുമെല്ലാം
തെറ്റെന്നു ഭയപ്പെട്ടോടിയൊളിച്ചിതു കാടുകൾതോറും
ആനത്തലവന്മാർതങ്ങടെവാലുപിടിച്ചുമറിച്ചും
ആനകളുടെകൊമ്പുപിടിച്ചുമടിച്ചു പൊടിച്ചുതകർത്തും
ഒട്ടല്ല മൃഗങ്ങളെയെല്ലാം കുത്തിക്കൊന്നുപുളച്ചും
കലശലുമതിഘോരമതങ്ങു തുടർന്നഥ കാടുകടന്നു
ദാരുണതരനാകിനമാരുതിഭീമൻ
നാടുകടന്നന്തകനാടുമണഞ്ഞു
ഘോരനതാമവനുടെചാരെകടന്നു
ഭീമനുടയഗർവുകളേറെമുതിർന്നു.
ചെന്നുകടന്നഥചാടുമുറപ്പി-
ച്ചന്നമെടുത്തു ഭുജിച്ചുതുടങ്ങി
ഓരോപിണ്ഡമുരുട്ടിയുമുണ്ടും
ഒന്നിടയിട്ടങ്ങസുരനെ നോക്കി
ഭുക്തികഴിച്ചഥഭുജവുമുയർത്തി-
ശ്ശത്രു നിശാചരമാടിവിളിച്ചും
"വാടാസകലനിശാചരമൂഢാ!
പോടാ!നിന്നുടെ ചോറും കറിയും
മൂഢാഞാനിതുഭക്ഷിക്കുന്നു
കോടാഹംകൃതിഭീമൻധീമൻ
കോളല്ലാത്തനിനക്കു ചമച്ച ര-
സാളക്കറിപുനരെന്തിനുകൊള്ളാം
ചോളച്ചോറ്റിനു തേനൊത്തിലക്കറി
നീളെക്കേളിപഴഞ്ചൊല്ലിങ്ങനെ
നിച്ചിരിയാനീനമ്മുടെയിലയിൽ
എച്ചിലെടുപ്പാൻ വാടായിപ്പോൾ
അച്ചികൾവേണ്ടും വേലയെടുത്താ-
ലെച്ചിച്ചോറുകൾതെല്ലുഭുജിക്കാം
ആണല്ലാത്തവനന്തണവരനുടെ
കാണം മുതലുകൾ തിന്നുമുടിച്ചു
പെണ്ണുങ്ങളെയുംബ്രാഹ്മണരേയുമി-
വണ്ണംവന്നും കൊന്നും തിന്നും
പൊണ്ണത്തടിയൻമനുജന്മാരെ-
ക്കൊന്നു തിമർത്തുനടക്കും നിന്നുടെ-
യുള്ളിലഹമ്മതിയുള്ളതുകളവാൻ
കൊള്ളാമേയിസ്സമയവുമിപ്പോൾ.'
* ഭീമദ്വിജനുടെ വാക്കുകൾകേട്ടതി-
രോഷത്തോടുപറഞ്ഞിതുബകനും:
"അന്നമെനിയ്ക്കല്ലേകൊണ്ടന്നതു
പൊണ്ണാവാരിത്തിന്നാതേനീ
അന്നന്നിങ്ങനെപലപല മറുതല
എന്നൊടുവന്നിഹനേർപ്പോരുണ്ട് .[1]
എന്നതിലൊരുവരുമെന്നുടെമുമ്പിൽ
നിന്നുപിണങ്ങിടുന്നവരില്ലാ;
ഇക്ഷിതിതലമതിൽ നമ്മേക്കാളൊരു
മുഷ്ക്കരനുണ്ടായ് വന്നതുകൊളളാം!
അന്നത്തേയും തിന്നുമുടിക്കും
നിന്നെയെടുത്തുവിഴങ്ങുന്നേരം
എന്നുടെയുള്ളിൽവിശപ്പുംതീരും
നിന്നുടെവിക്രമവിരുതുംതീരും"
എരിപുളിമധുരക്കറിയുംകൂട്ടി-
പ്പരിചിനൊടങ്ങുഭുജിച്ചിതുഭീമൻ
ഉണ്ടീലെന്നൊരു കോപത്തോടെ
പണ്ടേതിലുമൊന്നേറ്റമടുത്തു
വൃക്ഷംപിഴുതുപിടിച്ചിഹബകനും
തൽക്ഷണമെത്തിയടിച്ചുതുടങ്ങി
ഘോരതപെരുകിനയുദ്ധംചെയ്തി-
ട്ടാറുദിനങ്ങൾകഴിഞ്ഞിതുപോലും
ഭീമദ്വിജനുമടുത്തുപിടിച്ചതി-
രോഷത്തോടെയടിച്ചിതുബകനെ
മാമലപോലെമറിച്ചുടനവനെ
ഭൂമിയിലൻപോടിട്ടുനൃപേന്ദ്രൻ
ബകനുടെശവമതുനായുംനരിയും
തരസാവന്നുഭുജിച്ചുതുടങ്ങി
ഗ്രാമജനങ്ങൾപറഞ്ഞിതുനമ്മുടെ
ഭീമബ്രാഹ്മണനെങ്ങാനുണ്ടോ?
ഭീമബ്രാഹ്മണനെന്നുള്ളാളുടെ
നാമംമാത്രംഭുവിശേഷിച്ചു
അപ്പോൾതന്നൊരുവിപ്രൻചൊന്നാൻ
അപ്പോയാളതിരിച്ചുവരുന്നു
എന്നാലായാൾബകനുടെമുമ്പിൽ
ചെന്നില്ലെന്നുകളിച്ചുംചൊല്ലാം
എന്നല്ലായാൾബകനെത്തല്ലി-
ക്കൊന്നെന്നുംചിലർചൊല്ലുന്നുണ്ട്
എന്നുപറഞ്ഞവർമേവുന്നേരം
വന്നിതുഭീമദ്വിജനുമതപ്പോൾ
ഗ്രാമജനങ്ങൾപ്രസാദിച്ചവനെ
നലമൊടുഗാഢാശ്ലേഷംചെയ്തു
ഏവംചെന്നുമഹാബ്രാഹ്മണര-
നുവാദവുമേകിസുഖിച്ചു വസിച്ചു.
ബകവധം ഓട്ടൻതുള്ളൽ സമാപ്തം[2]
യുറക്കമുണർന്നഥപുത്രന്മാരും
നോക്കുന്നേരത്തരികേനല്ലൊരു
മയ്ക്കണ്ണാളെക്കണ്ടതിമോദാൽ
"എന്തുനിനക്കിഹപേരെന്നുള്ളതു
മേതുകുലേതവജനനമിതെന്നും
എന്തുമനോരഥമുള്ളതശേഷം
സന്തോഷേണ പറഞ്ഞാലും നീ"
കുന്തീദേവിപറഞ്ഞതുകേട്ടു
സന്താപത്തെവെടിഞ്ഞിതുസുന്ദരി
തന്നുടെകുലവുംതന്നുടെ പേരും
തന്നുടെയുള്ളിൽ മനോരഥമെല്ലാം
ഉള്ളതശേഷവുമങ്ങറിയിച്ചു
ഉള്ളിൽകനിവൊടുലളിതാരൂപിണി.
“പുത്രിഹിഡിംബി!നിനക്കിഹനമ്മുടെ
പുത്രനെവരണം ചെയ് വാനാഗ്രഹ-
മെന്നുപറഞ്ഞതിനിന്നിഹകിഞ്ചന
തടവുണ്ടായതുബോധിച്ചാലും;
നമ്മുടെവല്യുണ്ണിക്കുവിവാഹം
സംഗതിവന്നീലായതുമൂലം
രണ്ടാമ്മകനുവിവാഹത്തിനുവിധി-
യുണ്ടായില്ലതുബോധിച്ചാലും.
രണ്ടോനാലോമാസത്തിനക-
ത്തുണ്ടായ് വരുമഗ്രജനുടെവേളി
എന്നാലുടനേ നിന്നുടെവാഞ്ഛിത -
മങ്ങുലഭിക്കുംഅംബുജനയനേ!
പോന്നാലുംനീനമ്മൊടുകൂടി
നടന്നാലായതുമംഗലമധികം''
എന്നുപറഞ്ഞവൾകൈക്കുപിടിച്ചുപു-
ണർന്നുടനങ്ങുനടന്നുതുടങ്ങി
മകളെപ്പോലെലാളനവുംചെ-
യ്തകളംകാമലഹൃദയാകുന്തി.
ശാലിഹോത്രിയെന്നുള്ളമഹാവ്രത
ശാലിവാഴുമദ്ദിക്കിന്നുചെന്നു
ഭിക്ഷയേറ്റുനടമാടിനസമയേ
ഭിക്ഷുവാകിനപരാശരസുതമുനി
തൽക്ഷണംവെളിയിൽവന്നുവിളങ്ങി
ഭിക്ഷനൽകിയരുൾചെയ്തുസമോദാൽ
ശോകമെന്നതുവൃഥാഫലമല്ലോ
പാകശാസനസമാനനരേന്ദ്രാ
ഏകചക്രയെന്നുണ്ടൊരുഗ്രാമമ-
നേകഭൂസുരഗൃഹങ്ങളുമുണ്ട്
തത്രചെന്നുബതഭിക്ഷയുമേററുപ-
വിത്രവൃത്തിസുഖമോടുകഴിപ്പിൻ
ശത്രുചെയ്ത ചതിതന്നെ ഭവാന്മാർ-
ക്കെത്രയും ഗുണമതായ് വരുമല്ലോ;
ഭീമസേനനുഹിഡിംബിയെവേൾപ്പാൻ
താമസേനകിമപിദോഷവുമില്ലാ
നാമവുംകമലബാലികയെന്നാ
ക്കാമിനിക്കുപരികല്പിതമല്ലോ
ജാതതാപസകുലേശ്വരനിത്ഥം
ജാതമോദമരുൾചെയ്തുമറഞ്ഞു
ഭീമനുംകമലബാലികതന്നുടെ
കാമമൻപൊടുചെയ്താനതിമോദാൽ.
ചക്രായുധപ്രിയൻമാരാകുംപാർത്ഥന്മാരേക-
ചക്രാഖ്യദേശത്തെപ്രവേശിച്ചോരനന്തരം
കുന്തീപുത്രന്മാർ വിപ്രവേഷംധരിച്ചുകൊണ്ടു
സന്തോഷത്തോടെയവർഭിക്ഷയുമേറ്റുകൊണ്ടു
നല്ലൊരു ലൗകികമതുള്ളൊരു ഭൂസുരന്റെ
ഇല്ലത്തുവാസം ചെയ്തുചെല്ലുന്നകാലത്തിങ്കൽ
തത്രസമീപത്തുള്ളൊരു ഭൂസുര -
സത്തമനുടെ ഭവനത്തിലൊരുന്നാൾ
എത്രയുമേറ്റം വാച്ചൊരു നിലവിളി
രാത്രിയിലവിടെക്കേട്ടു തുടങ്ങി
എന്തീവണ്ണമൊരന്തണവരനും
അന്തർജ്ജനവും ദാസികളുംബഹു-
സന്താപിച്ചുകരഞ്ഞീടുന്നൊരു
ബന്ധമതെന്തെന്നുണ്ടായില്ലാ
കുന്തീദേവിതിരഞ്ഞുതിരഞ്ഞഥ
സന്ധ്യാസമയേ ചെന്നുകരേറി
അന്തഃപുരമതിലാശുകടന്നി-
ട്ടന്തികസീമനിചെല്ലുന്നേരം
മുണ്ടുവിരിച്ചുശയിക്കുംദ്വിജനെ-
കണ്ടുടനരികേചെന്നിതുകുന്തീ
അന്തസ്താപംപൂണ്ടു പതുക്കെ
ചോദ്യംചെയ്തിതുകുന്തീദേവി
എന്തീവണ്ണമൊരന്തണവരനും
അന്തർജ്ജനവുംവൃഷളീജനവും
അന്തിക്കിങ്ങനെമുറയിടുവാനൊരു
ബന്ധമിതെന്നൊടുകേൾപ്പിക്കേണം
ഉണ്ണിക്ഷയിച്ചതുകൊണ്ടോകന്യാ-
പ്പെണ്ണിനപായംവന്നതുകൊണ്ടോ
കള്ളൻവന്നുകടന്നുഗൃഹേമുത-
ലുള്ളതശേഷം കട്ടതുകൊണ്ടോ
ഉള്ളിലിവണ്ണമൊരാധിഭവിപ്പാൻ
ഉടനേമൂലമതരുൾചെയ്യേണം
കുന്തീദേവിപറഞ്ഞതുമിങ്ങനെ
അന്തണവരനുംകേട്ടൊരുനേരം
സന്തതമങ്ങറിയിച്ചുതുടങ്ങി
രോദനകാരണസങ്കടമെല്ലാം
ബകനെന്നുണ്ടൊരുരാക്ഷസനവനുടെ
മകനാകാനും മടിയില്ലന്തകൻ
അച്ചതിയൻബഹുമർത്ത്യരെവന്നുപി-
ടിച്ചിഹമുഞ്ഞികടിച്ചുംഞങ്ങടെ
ഇല്ലങ്ങളിൽവന്നല്ലൽപിണച്ചും
നെല്ലും പണവും കട്ടുകവർന്നും
തെല്ലും കൃപയില്ലംഗനമാരെ
ക്കൊല്ലുന്നതിനൊരു സംഖ്യയുമില്ലാ
വല്ലായ്മകളിഹചെയ്കനിമിത്തം
എല്ലാവരുമായൊത്തൊരുദിവസം
വ്യസനത്തോടേഞങ്ങളശേഷം
സമയംചെയ്തു കൊടുത്താർശഠനു
വേദംചൊല്ലും ബ്രാഹ്മണർബകനുടെ
പാദംചെന്നുപിടിച്ചു പറഞ്ഞു
വേദിയർഞങ്ങൾബകാസുരനിന്നേ
സാദരമിന്നു നമസ്കൃതിചെയ്യാം
ഓരോദിവസമോരോഭൂസുരനുട-
നോദനദാനംചെയ്തീടുന്നേൻ
പത്തുപിടിച്ച പറയ്ക്കങ്ങിരു-
പത്തഞ്ചുപറച്ചോറുണ്ടാക്കീടാം
അതിനിഹചേരും ചാരുരസാള-
ക്കറിയങ്ങൊരുവിധമുണ്ടാക്കീടാം
വെള്ളമൊഴിക്കാതങ്ങുകലക്കീ -
ട്ടുള്ളൊരുതൈരുതിളച്ചുകുറുക്കി
ശർക്കരമുളകും ചേർത്തതിനിടയിൽ
ചുക്കും ജീരകമിടചേർത്തങ്ങനെ
വയ്ക്കുന്നോരു പുളിമധുരക്കറിയും
മിയ്ക്കതുമങ്ങുരസാളക്കറിയും
അന്നമതൊക്കെച്ചാട്ടേലേറ്റി -
കന്നുകൾനാലും പൂട്ടിക്കെട്ടി
കൊണ്ടുവരാമിനിദിവസന്തോറും
രണ്ടുവിധം വാക്കില്ലനമുക്ക്
ഇങ്ങനെ ഞങ്ങടെ സങ്കടമെല്ലാ-
മങ്ങറിയിച്ചിതുദൈവനിയോഗാൽ
ഇല്ലക്കാരെച്ചാർത്തിബ്രാഹ്മണ-
രെല്ലാംകൂടിസ്സമയംചെയ്തു
വച്ചുപിരിഞ്ഞതിനിദ്ദിനമങ്ങുല-
ഭിച്ച മഹാസുരനശനം ചെയ് വാൻ
വാശ്ശതുമിങ്ങനെവച്ചുകൊടുക്കാ-
മീശ്വരകല്പിതമല്ലോ സകലം
അന്നം നൽകുന്നവനേക്കൂടി-
ത്തിന്നുന്നതുബഹുസങ്കടമയ്യോ
ഞങ്ങടെ ജാതകഫലമീവണ്ണം
നാൻമുഖനൊന്നുവരച്ചവരയ്ക്കു
നീക്കംവരുമോ ജനനീനീയതു
മായ്ക്കാമെന്നാലാകുകയില്ല.
ധരണീദേവീകേട്ടാലും നീ
ദുരിതമയ്യോദുര്യോഗമേ
മരണഭീതികൊണ്ടല്ലഞാ-
നുരചെയ്തീടുന്നു.
മമഗൃഹത്തിൽ ഞാനുമെന്റെ
മഹിഷിയും മാത്രമേയുള്ളു
മമ വിനാശം വന്നുപോയാൽ
വംശമേപോയി
സന്തതിയില്ലാഞ്ഞുലോകർ
സന്താപംകൊണ്ടോരോകർമ്മം
അന്തണർകഴിച്ചീടുന്നു
കുന്തീദേവികേട്ടാലും നീ
ഇപ്പോൾനമ്മുടെ ഭാര്യയ്ക്കു
ഗർഭമെട്ടുമാസമായി
അർഭകനുണ്ടാമെന്നൊരുശങ്കതോന്നുന്നു
മകനുണ്ടായിക്കാണുവോളം
ബകനുണ്ടോ പാർത്തിരിക്കുന്നു?
ശകടത്തിന്റെ ശബ്ദം പാർത്ത-
ങ്ങിരിക്കുന്നുമൂഢൻ
അംബികേഞാനെന്തുവേണ്ടു
ജന്മദോഷംകൊണ്ടോരോരോ
കർമ്മദോഷം വന്നുപോയാൽ
കരഞ്ഞാൽ മാറുമോ !
അന്തണവരനുടെസന്താപമെല്ലാം കേട്ടു
ചിന്താവിഷാദത്തോടെ കുന്തീദേവിയും ചൊന്നാൾ :
വേദിയശ്രേഷ്ഠാ ഭവാൻഖേദിക്കവേണ്ടചെറ്റും
ഖേദിക്കുന്നെന്തേപാഴിൽമോദിച്ചുവാണു കൊൾക
നാലഞ്ചുമക്കളെനിക്കുണ്ടിപ്പോളതിലൊരു
ബാലനെത്തരുന്നുണ്ടു കാലനു കാഴ്ച വെപ്പാൻ
പത്തുമാസം ചുമന്നുപെറ്റുവളർത്തഫലം
മുറ്റുംവരേണമെങ്കിൽ മറ്റുള്ള ജനങ്ങൾക്കു
കുറ്റം വരാതെകണ്ടുകുറവുകൾതീർത്തേതീരൂ
മക്കളുണ്ടായിവന്നാൽ മാതാക്കൾക്കല്ലോസുഖം
അയ്യോശിവ ശിവ ജനനീ നീയിതു
ചെയ്യണമെന്നല്ലുരചെയ്യുന്നതു
ശിവശിവനിന്നുടെമക്കളിലൊരുവനെ
ബകനിഹതിന്മാൻനൽകണമെന്നു
അഭിരുചിയെന്നുടെമനസ്സിലിദാനീം
നഹി നഹിമഹിതഗുണാലയഭൂഷണി
അച്ഛൻ തന്നാണിങ്ങനെയൊരുവക-
യിച്ഛിച്ചല്ലാ ഞാൻ പറയുന്നതു
അങ്ങോൻജനനിക്കങ്ങോൻ പിന്നെ
അന്ന്യമൊരാശ്രയമില്ലിഹഭുവനേ
ഇങ്ങസുതന്മാർ നാലഞ്ചുണ്ടവർ
തങ്ങളിലീശ്വരഭക്തിയുമുണ്ട്
ഇങ്ങനെയുള്ളേടത്തുതകാഞ്ഞാ-
ലെങ്ങുമവർക്കൊരു സുഖമാവില്ലാ
മക്കളിലൊരുവനുതെല്ലുകരുത്തു
ണ്ടവനെയയയ്ക്കാമെന്നൊരുപക്ഷം
അവനെയയച്ചാലവനിഹപിന്നെ
ബകനെക്കൊലചെയ് വാനും പോരും.
അല്ലെന്നാകിലുമവനുടെമേനി-
യ്ക്കല്ലൽ വരാതെ തിരിച്ചിഹപോരും
എരിപുളിമധുരക്കറിയുംചോറും
പരിചൊടുവച്ചു ചമയ്ക്കേവേണ്ടു
ഇരുപത്തഞ്ചു പറച്ചോർവയ്പാ -
നിരുവരുകൂടാതങ്ങെളുതാമോ
ചെമ്പുപിടിച്ചിഹവയ്പാൻനമ്മുടെ
നമ്പൂര്യച്ഛൻതാനേമതിയോ
അന്തർജ്ജനവും ഞാനും കൂടി
സന്ധിച്ചിങ്ങനെസാധിപ്പിക്കാം
അന്തണവരനും സന്തോഷിച്ചു
കുന്തീദേവിയെയാത്രയുമാക്കി
അച്യുതഭഗവാൻതന്നുടെ സാക്ഷാ-
ലച്ഛൻപെങ്ങളതാകിയകുന്തി
വിടുതിയിലുടനെചെന്നഥസുതനേ
ഝടിതി വിളിച്ചു പറഞ്ഞിതു ഗൂഢം.
ഉണ്ണീവരികഭീമാഭൂമീസുരേന്ദ്രൻതന്റെ
കണ്ണുനീർകണ്ടെനിക്കുകരച്ചിൽ മാറുന്നില്ലയ്യോ
ക്ഷീണത്വം പെരുത്തോരുക്ഷിതിവരനവനുടെ
പ്രാണനെരക്ഷിക്കേണംപവനനന്ദനാകേൾനീ
അങ്ങേക്കൂറ്റില്ലത്തൊരു അവനീസുരനേയുള്ളു
അങ്ങോന്റെ ജനനിയുമന്തർജ്ജനവുമുണ്ട്
അദ്ദേഹംവേണമിന്നരക്കനു ചോർകൊടുപ്പാൻ
ബന്ധുക്കളാരുമില്ലബകനു ചോർകൊണ്ടുപോവാൻ
അന്തണനതുകൊണ്ടു വിവശനായ്മേവീടുന്നു
സന്താപമതുകണ്ടു സഹിയാഞ്ഞുഞാനുംചൊന്നേൻ
കുന്തിയാകുമെനിക്കുകുഞ്ഞുങ്ങൾ നാലഞ്ചുണ്ടു
ആയതിലൊരുത്തനെ അയയ്ക്കുന്നുണ്ടിപ്പോൾതന്നെ
ആയവനരക്കന് അന്നവും കൊണ്ടുപോകും
ഊഴിസുരേശനൊരു കാരുണ്യം ചെയ്തുവെങ്കിൽ
പാഴിലാകയുമില്ലപരിചിലനുഗ്രഹിക്കും
എങ്ങനേ വേണ്ടുഭീമാഎളുതാമോനിനക്കതു്.
അമ്മപറഞ്ഞതിനുത്തരമൊന്നു
ചിരിച്ചുപറഞ്ഞുവൃകോദരവീരൻ:
"അമ്മേനിങ്ങൾപറഞ്ഞതിനർത്ഥം
ചെമ്മേഞാനറിയുന്നിതുനൂനം.
ഐവർസുതന്മാരുള്ളതിലിവനൊരു
ദൈവതയില്ലാതുള്ള മനുഷ്യൻ
തിമ്മാനല്ലാതൊന്നിനുകൊള്ളരു-
തിമ്മാപാപിയെബകനുഭുജിപ്പാൻ
സമ്മാനിച്ചാലിന്നിതുകൊള്ളാം
നമ്മൾക്കൊരു കെടുകാര്യവുമില്ല
മറ്റുള്ളനുജന്മാർ, നാൽവർക്കും
കൊററിനുപിന്നെയലമ്പലുമില്ലാ
കുററവുമല്ലിതുമാതാവിനുതാൻ
പെറ്റകുമാരന്മാരിലൊടുക്കം
പെററവനിൽ കനിവേറുംജനകനു
മൂത്തവനിൽ കനിവെന്നു പ്രസിദ്ധം
നടുവിൽപെറ്റുപിറന്നൊരുപൊണ്ണ
ത്തടിയനെയിപ്പോളാർക്കും വേണ്ടാ
അടിയനുകാലപുരത്തിനുപോവാൻ
മടികൊണ്ടല്ലാ ഉരചെയ്യുന്നതു
പെറ്റുവളത്തൊരുമാതാവിങ്ങനെ
മുററും നമ്മെയുപേക്ഷിക്കുമ്പോൾ
മററുള്ളനുജന്മാർക്കും ജ്യേഷ്ഠനും
മുറ്റും കൃപയുണ്ടെന്നറിയേണം
മലവും മൂത്രവുമുറ്റി വളർത്തൊരു
മാതാവിന്നുടെ കല്പനകേൾപ്പാൻ
മടിയുണ്ടോയിനിവിരവൊടുചെന്നാ
ബകനുടെവായിൽ പുക്കവസിക്കാം
വലുതായിട്ടൊരുസർപ്പം വന്നഥ
പുരമുറിതന്നിലകത്തു കടന്നു
പെരുവഴിപോക്കനുമവിടേയ്ക്കെത്തി
തരമിതുകൊള്ളാമിവനെക്കേറ്റി
പാമ്പിനെയങ്ങുപിടിപ്പിക്കേണം.
പാമ്പതുചത്തെന്നാലും കൊള്ളാം
പാന്ഥൻ ചത്തെന്നാലുംകൊള്ളാം
പാപം പെരു വഴിപോക്കനിരിക്കും
ഇങ്ങനെയുളെളാരു കൗശലമിപ്പോൾ
നിങ്ങളുമങ്ങുവിചാരിക്കുന്നു.
കുന്തീദേവി പറഞ്ഞിതു "മകനേ!
എന്തീവകപരിഹാസമിദാനീം
എന്നുള്ളത്തിലുറപ്പുണ്ടായതു്
എന്നുണ്ണിക്കറിവാനെളുതായോ?
ഉദ്ധതനായഹിഡിംബാസുരനെ
യുദ്ധം ചെയ്തുടനവനെ ജയിച്ചൊരു
വീരാ !നീയിബ്ബകനെവധിപ്പാൻ
പോരാത്തവനോപവനതനൂജാ
വിപ്രദ്രോഹിയതാകിയബകനെ
ക്ഷിപ്രംചെന്നുവധിച്ചിനിമേലിൽ
വിപ്രന്മാരെപ്പരിപാലിച്ചാ-
ലല്പവുമല്ലനമുക്കും സുകൃതം."
തദനുനിജജനനിയുടെവചനമതുകേട്ടുടൻ
താണുതൊഴുതുപറഞ്ഞുവൃകോദരൻ:
"കളിവചനമിതുജനനികനിവൊടു പൊറുക്കണം
കാര്യബോധം നമുക്കില്ലായ്കയല്ലെടോ !
കനിവിനൊടുബകനുടയവധമതുകഴിച്ചുഞാ -
നിപ്രദേശത്തിന്റെരക്ഷവരുത്തുവൻ"
ഇതിതൊഴുതുപവനസുതനഴകിനൊടുകൂടവേ
ഇല്ലത്തുചെന്നുകേറിപ്പറഞ്ഞീടിനാൻ:
"അതിചപലദുരിതമതിയാകുംബകന്നുഞാൻ
അന്നവും കൊണ്ടുപോകാനിഹവന്നുതേ
അതിനിവിടെയുചിതതരധവളരുചിയന്നവും
നാലഞ്ചുകുംഭം നിറച്ചു രസാളവും
പോത്തു നാലും നല്ല ചാടുംകണക്കിനേ
കൊണ്ടുവന്നീടുവിനന്തണശ്രേഷ്ഠരേ!"
വിരവിനൊടു പവനസുതഭാഷിതംകേട്ടുടൻ
ആരണശ്രേഷ്ഠനുംകോപ്പുകൂട്ടീടിനാൻ
അന്നമതൊക്കെച്ചാടതിലേറ്റി-
ക്കന്നുകൾ നാലും പൂട്ടിക്കെട്ടി
അന്തണവരനൊടുയാത്രയുമുടനേ
ആദരവോടുപറഞ്ഞുതിരിച്ചു.
കാടുംമലകളുടെമൂടുംകടന്നുചെന്നു
ചാടുംകരടികളെ ഓടിച്ചുവിരവോടെ
പേടികൂടാതെ തല്ലിമണ്ടിച്ചു ഭീമസേനൻ
വൻപുള്ള ഭീമസേനൻകൊമ്പൻകൊലയാനേടെ
കൊമ്പുപിടിച്ചൊടിച്ചുകമ്പംവരുത്തുകയും
എന്തൊരുഘോഷമിന്നങ്ങന്തികേ കേൾക്കാകുന്നു
ചിന്തിച്ചുബകാസുരൻ ചന്തത്തിൽ വസിക്കുമ്പോൾ
അടിച്ചുംആനകൾ വാലുപിടിച്ചും ആടോപമഹങ്കരിച്ചും
ബകന്റെ ദിക്കിൽഗമിച്ചുമങ്ങതുനേരം
ധർമ്മാത്മജസഹജൻ ചാടുമുരുട്ടിനടന്നതിവേഗാൽ
കാറ്റിൻമകനുടെവരവായതുകണ്ട മൃഗങ്ങളുമെല്ലാം
തെറ്റെന്നു ഭയപ്പെട്ടോടിയൊളിച്ചിതു കാടുകൾതോറും
ആനത്തലവന്മാർതങ്ങടെവാലുപിടിച്ചുമറിച്ചും
ആനകളുടെകൊമ്പുപിടിച്ചുമടിച്ചു പൊടിച്ചുതകർത്തും
ഒട്ടല്ല മൃഗങ്ങളെയെല്ലാം കുത്തിക്കൊന്നുപുളച്ചും
കലശലുമതിഘോരമതങ്ങു തുടർന്നഥ കാടുകടന്നു
ദാരുണതരനാകിനമാരുതിഭീമൻ
നാടുകടന്നന്തകനാടുമണഞ്ഞു
ഘോരനതാമവനുടെചാരെകടന്നു
ഭീമനുടയഗർവുകളേറെമുതിർന്നു.
ചെന്നുകടന്നഥചാടുമുറപ്പി-
ച്ചന്നമെടുത്തു ഭുജിച്ചുതുടങ്ങി
ഓരോപിണ്ഡമുരുട്ടിയുമുണ്ടും
ഒന്നിടയിട്ടങ്ങസുരനെ നോക്കി
ഭുക്തികഴിച്ചഥഭുജവുമുയർത്തി-
ശ്ശത്രു നിശാചരമാടിവിളിച്ചും
"വാടാസകലനിശാചരമൂഢാ!
പോടാ!നിന്നുടെ ചോറും കറിയും
മൂഢാഞാനിതുഭക്ഷിക്കുന്നു
കോടാഹംകൃതിഭീമൻധീമൻ
കോളല്ലാത്തനിനക്കു ചമച്ച ര-
സാളക്കറിപുനരെന്തിനുകൊള്ളാം
ചോളച്ചോറ്റിനു തേനൊത്തിലക്കറി
നീളെക്കേളിപഴഞ്ചൊല്ലിങ്ങനെ
നിച്ചിരിയാനീനമ്മുടെയിലയിൽ
എച്ചിലെടുപ്പാൻ വാടായിപ്പോൾ
അച്ചികൾവേണ്ടും വേലയെടുത്താ-
ലെച്ചിച്ചോറുകൾതെല്ലുഭുജിക്കാം
ആണല്ലാത്തവനന്തണവരനുടെ
കാണം മുതലുകൾ തിന്നുമുടിച്ചു
പെണ്ണുങ്ങളെയുംബ്രാഹ്മണരേയുമി-
വണ്ണംവന്നും കൊന്നും തിന്നും
പൊണ്ണത്തടിയൻമനുജന്മാരെ-
ക്കൊന്നു തിമർത്തുനടക്കും നിന്നുടെ-
യുള്ളിലഹമ്മതിയുള്ളതുകളവാൻ
കൊള്ളാമേയിസ്സമയവുമിപ്പോൾ.'
* ഭീമദ്വിജനുടെ വാക്കുകൾകേട്ടതി-
രോഷത്തോടുപറഞ്ഞിതുബകനും:
"അന്നമെനിയ്ക്കല്ലേകൊണ്ടന്നതു
പൊണ്ണാവാരിത്തിന്നാതേനീ
അന്നന്നിങ്ങനെപലപല മറുതല
എന്നൊടുവന്നിഹനേർപ്പോരുണ്ട് .[1]
എന്നതിലൊരുവരുമെന്നുടെമുമ്പിൽ
നിന്നുപിണങ്ങിടുന്നവരില്ലാ;
ഇക്ഷിതിതലമതിൽ നമ്മേക്കാളൊരു
മുഷ്ക്കരനുണ്ടായ് വന്നതുകൊളളാം!
അന്നത്തേയും തിന്നുമുടിക്കും
നിന്നെയെടുത്തുവിഴങ്ങുന്നേരം
എന്നുടെയുള്ളിൽവിശപ്പുംതീരും
നിന്നുടെവിക്രമവിരുതുംതീരും"
എരിപുളിമധുരക്കറിയുംകൂട്ടി-
പ്പരിചിനൊടങ്ങുഭുജിച്ചിതുഭീമൻ
ഉണ്ടീലെന്നൊരു കോപത്തോടെ
പണ്ടേതിലുമൊന്നേറ്റമടുത്തു
വൃക്ഷംപിഴുതുപിടിച്ചിഹബകനും
തൽക്ഷണമെത്തിയടിച്ചുതുടങ്ങി
ഘോരതപെരുകിനയുദ്ധംചെയ്തി-
ട്ടാറുദിനങ്ങൾകഴിഞ്ഞിതുപോലും
ഭീമദ്വിജനുമടുത്തുപിടിച്ചതി-
രോഷത്തോടെയടിച്ചിതുബകനെ
മാമലപോലെമറിച്ചുടനവനെ
ഭൂമിയിലൻപോടിട്ടുനൃപേന്ദ്രൻ
ബകനുടെശവമതുനായുംനരിയും
തരസാവന്നുഭുജിച്ചുതുടങ്ങി
ഗ്രാമജനങ്ങൾപറഞ്ഞിതുനമ്മുടെ
ഭീമബ്രാഹ്മണനെങ്ങാനുണ്ടോ?
ഭീമബ്രാഹ്മണനെന്നുള്ളാളുടെ
നാമംമാത്രംഭുവിശേഷിച്ചു
അപ്പോൾതന്നൊരുവിപ്രൻചൊന്നാൻ
അപ്പോയാളതിരിച്ചുവരുന്നു
എന്നാലായാൾബകനുടെമുമ്പിൽ
ചെന്നില്ലെന്നുകളിച്ചുംചൊല്ലാം
എന്നല്ലായാൾബകനെത്തല്ലി-
ക്കൊന്നെന്നുംചിലർചൊല്ലുന്നുണ്ട്
എന്നുപറഞ്ഞവർമേവുന്നേരം
വന്നിതുഭീമദ്വിജനുമതപ്പോൾ
ഗ്രാമജനങ്ങൾപ്രസാദിച്ചവനെ
നലമൊടുഗാഢാശ്ലേഷംചെയ്തു
ഏവംചെന്നുമഹാബ്രാഹ്മണര-
നുവാദവുമേകിസുഖിച്ചു വസിച്ചു.
ബകവധം ഓട്ടൻതുള്ളൽ സമാപ്തം[2]
[1] തയ്യാറാക്കിയത്: അയന സാഗർ, കാവ്യ വി.എ, ഡോ. സോമലാൽ ടി.എം.
[2] തയ്യാറാക്കിയത്: അനഘ കെ.സി, അനന്യ എസ്.എസ്, ഡോ. സോമലാൽ ടി.എം.
തയ്യാറാക്കിയത്:
അയന സാഗർ
എം എ മലയാളം
കാവ്യ വി.എ.
എം എ മലയാളം
അനഘ കെ.സി.
എം എ മലയാളം
അനന്യ എസ്.എസ്.
എം എ മലയാളം
സംശോധനം:
ഡോ. സോമലാൽ ടി.എം.
അസി.പ്രൊഫസർ