അല്ലേ കൗമുദി! നിൻമനോജ്ഞതനുവിൽ
ശ്രീകേശവാഭിഖ്യനാം
ചൊല്ലേറും കവിയന്തരിച്ച ചരമ-
ശ്ലോകങ്ങൾ വായിച്ചു ഞാൻ;
ഉല്ലേഖം കവികൾക്കനേകവിധമായ്-
ത്തോന്നീടുമെന്നാകിലും
തെല്ലേതാണ്ട, തിരിൽക്കവിഞ്ഞ നിലയു-
ണ്ടപ്പദ്യജാലങ്ങളിൽ. 1
വാനാണ്ടീടിന കേശവാഖ്യകവിയെൻ-
ചങ്ങാതിയാണെങ്കിലും,
ഞാനാമാന്യവിയോഗമോര്ത്തു വളരെ-
ദുഃഖിപ്പതുണ്ടെങ്കിലും,
നാനായോഗ്യർ നിറഞ്ഞ കേരളമിതിൽ
"സർവ്വം നശിച്ചെ''ന്നുര-
പ്പാനാളല്ലതു ചൊല്ലുവാൻ പ്രളയമി-
ങ്ങെത്താതെയൊത്തീടുമോ? 2
ശ്രീകേശവാഭിഖ്യനാം
ചൊല്ലേറും കവിയന്തരിച്ച ചരമ-
ശ്ലോകങ്ങൾ വായിച്ചു ഞാൻ;
ഉല്ലേഖം കവികൾക്കനേകവിധമായ്-
ത്തോന്നീടുമെന്നാകിലും
തെല്ലേതാണ്ട, തിരിൽക്കവിഞ്ഞ നിലയു-
ണ്ടപ്പദ്യജാലങ്ങളിൽ. 1
വാനാണ്ടീടിന കേശവാഖ്യകവിയെൻ-
ചങ്ങാതിയാണെങ്കിലും,
ഞാനാമാന്യവിയോഗമോര്ത്തു വളരെ-
ദുഃഖിപ്പതുണ്ടെങ്കിലും,
നാനായോഗ്യർ നിറഞ്ഞ കേരളമിതിൽ
"സർവ്വം നശിച്ചെ''ന്നുര-
പ്പാനാളല്ലതു ചൊല്ലുവാൻ പ്രളയമി-
ങ്ങെത്താതെയൊത്തീടുമോ? 2
"ആ വമ്പൻ പ്രാസയുദ്ധക്കളമതിൽ വിജയം
പുണ്ടു ഭേരീരവത്താൽ
ഭൂവഞ്ചിപ്പിച്ചിതെന്നും' 'പറയുവതു മഹാ-
ബദ്ധമിത്ഥ്യാപ്രലാപം;
''ഏവം ശബ്ദാര്ത്ഥഭംഗിത്തികവൊടു കവനം
തീർത്തു ഹൃത്തോഷമേകാ-
നേവന്നും സാദ്ധ്യമല്ലെ' 'ന്നഹഹ! പറവതും
ശുദ്ധമേ ബുദ്ധിമോശം. 3
പ്രാസം വേണ്ടെന്നൊരാളും, പരമതു വളരെ-
ബ്ഭംഗിയാണെന്നു വീതാ-
യാസം പ്രാസം പ്രയോഗിപ്പൊരു കവിവരനും
തങ്ങളിൽ പോരടിച്ചു;
ആ സംഗ്രാമത്തിൽ മദ്ധ്യസ്ഥതതടവി മഹാ-
മാന്യനായ് വാണിജിഹ്വാ-
വാസം ചെയ്യുന്നൊരാൾ വന്നവരിരുവരെയും
രാജിയാക്കിപ്പിരിച്ചു. 4
പുണ്ടു ഭേരീരവത്താൽ
ഭൂവഞ്ചിപ്പിച്ചിതെന്നും' 'പറയുവതു മഹാ-
ബദ്ധമിത്ഥ്യാപ്രലാപം;
''ഏവം ശബ്ദാര്ത്ഥഭംഗിത്തികവൊടു കവനം
തീർത്തു ഹൃത്തോഷമേകാ-
നേവന്നും സാദ്ധ്യമല്ലെ' 'ന്നഹഹ! പറവതും
ശുദ്ധമേ ബുദ്ധിമോശം. 3
പ്രാസം വേണ്ടെന്നൊരാളും, പരമതു വളരെ-
ബ്ഭംഗിയാണെന്നു വീതാ-
യാസം പ്രാസം പ്രയോഗിപ്പൊരു കവിവരനും
തങ്ങളിൽ പോരടിച്ചു;
ആ സംഗ്രാമത്തിൽ മദ്ധ്യസ്ഥതതടവി മഹാ-
മാന്യനായ് വാണിജിഹ്വാ-
വാസം ചെയ്യുന്നൊരാൾ വന്നവരിരുവരെയും
രാജിയാക്കിപ്പിരിച്ചു. 4
എന്നാലോ, വാസനക്കാർ കവികളിലൊരുവൻ-
പോലുമീ പ്രാസസമ്പ-
ത്തിന്നാളോളം വെടിഞ്ഞില്ല,തു കുരുതുകിലി-
പ്പോരിലാര്ക്കാണു മെച്ചം?
എന്നാലോചിച്ചിടാതിങ്ങപജയജയകാ-
ര്യങ്ങൾ ഖണ്ഡിച്ചുരച്ചാൽ
നന്നാമോ? മാന്യരാകും സഹൃദയരതിനെ-
സ്സമ്മതിക്കുന്നതാണോ? 5
ആ 'ലക്ഷ്മീഭായി' തന്നിൽച്ചിലതിതുവിധമായ്-
ച്ചേർത്തു ഘോഷിച്ചിരുന്നൂ;
ശ്രീലക്ഷ്മിക്കെട്ടിലമ്മയൊരുസമയമതിൻ-
മാര്ഗ്ഗമിത്തെറ്റു പറ്റാം;
വൈലക്ഷണ്യത്തിലിമ്മാതിരിയെഴുതിവിടും
പദ്യജാലങ്ങളെല്ലാം
നീ ലക്ഷ്യംവിട്ടു കൈക്കൊൾവതു സമുചിതമോ
കൗമുദിപ്പെങ്കിടാവേ ! 6
പോലുമീ പ്രാസസമ്പ-
ത്തിന്നാളോളം വെടിഞ്ഞില്ല,തു കുരുതുകിലി-
പ്പോരിലാര്ക്കാണു മെച്ചം?
എന്നാലോചിച്ചിടാതിങ്ങപജയജയകാ-
ര്യങ്ങൾ ഖണ്ഡിച്ചുരച്ചാൽ
നന്നാമോ? മാന്യരാകും സഹൃദയരതിനെ-
സ്സമ്മതിക്കുന്നതാണോ? 5
ആ 'ലക്ഷ്മീഭായി' തന്നിൽച്ചിലതിതുവിധമായ്-
ച്ചേർത്തു ഘോഷിച്ചിരുന്നൂ;
ശ്രീലക്ഷ്മിക്കെട്ടിലമ്മയൊരുസമയമതിൻ-
മാര്ഗ്ഗമിത്തെറ്റു പറ്റാം;
വൈലക്ഷണ്യത്തിലിമ്മാതിരിയെഴുതിവിടും
പദ്യജാലങ്ങളെല്ലാം
നീ ലക്ഷ്യംവിട്ടു കൈക്കൊൾവതു സമുചിതമോ
കൗമുദിപ്പെങ്കിടാവേ ! 6
സാരസ്യം, സുഗമത്വ, മുത്തമമനോ-
ധര്മ്മം, പഴക്കം, ലസൽ-
സാരള്യം മുതലാം ഗുണങ്ങൾ തികവായ്-
പ്പദ്യങ്ങൾ തീർത്തീടുവാൻ.
വീരന്മാർ പലരുള്ള വാ' 'റിനിയതി-
ന്നില്ലാരു' ' മെന്നോതുമ-
ഗ്ഗീരന്യായ, മതിൽക്കുറച്ചതിശയോ-
ക്തിക്കും പുളിപ്പായ്വരും. 7
കൃത്യത്തിൽ ബഹുനിഷ്ഠയുണ്ടു, നിതരാം
സംഗീതസാമര്ത്ഥ്യമു, -
ണ്ടത്യന്തോദ്യമശീലമുണ്ടു, ദൃഢമാം
വ്യുൽപത്തിയുണ്ടോര്ക്കുകിൽ,
സ്തുത്യം ബുദ്ധിവിലാസമുണ്ടൊരുവിധം
പദ്യങ്ങളും തീർത്തിടാം;
സത്യം കേശവപിള്ള മൽപ്രിയസഖ-
ന്നിച്ചൊന്നതത്രേ ഗുണം. 8
ധര്മ്മം, പഴക്കം, ലസൽ-
സാരള്യം മുതലാം ഗുണങ്ങൾ തികവായ്-
പ്പദ്യങ്ങൾ തീർത്തീടുവാൻ.
വീരന്മാർ പലരുള്ള വാ' 'റിനിയതി-
ന്നില്ലാരു' ' മെന്നോതുമ-
ഗ്ഗീരന്യായ, മതിൽക്കുറച്ചതിശയോ-
ക്തിക്കും പുളിപ്പായ്വരും. 7
കൃത്യത്തിൽ ബഹുനിഷ്ഠയുണ്ടു, നിതരാം
സംഗീതസാമര്ത്ഥ്യമു, -
ണ്ടത്യന്തോദ്യമശീലമുണ്ടു, ദൃഢമാം
വ്യുൽപത്തിയുണ്ടോര്ക്കുകിൽ,
സ്തുത്യം ബുദ്ധിവിലാസമുണ്ടൊരുവിധം
പദ്യങ്ങളും തീർത്തിടാം;
സത്യം കേശവപിള്ള മൽപ്രിയസഖ-
ന്നിച്ചൊന്നതത്രേ ഗുണം. 8