വെട്ടത്തുനാട്ടരചരിൽ ചരമൻ മുറയ്ക്കു
ചട്ടപ്പടിയ്ക്കവനികാത്തരുളുന്ന കാലം
ചട്ടറ്റൊരാപഗൃഹത്തിനകത്തു യോഗ്യർ
നട്ടന്തിരിഞ്ഞ കളവൊന്നു നടന്നുമുന്നം. 1
കെട്ടിന്നകത്തരിയ പൂട്ടറയിങ്കലുള്ള
പെട്ടിക്കകത്തുടയ രത്നവിഭൂഷണങ്ങൾ
തട്ടിച്ചു കള്ളനൊരുവൻ നിശയിൽ; തുറന്ന-
മട്ടിൽ കിടന്നിതു പുലർന്നളവാപ്രദേശം. 2
ആ വർത്തമാനമുടനേ നൃപനും നൃപന്റെ
സേവയ്ക്കു ചേരുമൊരു മന്ത്രികളും ശ്രവിച്ചു
ഭാവം പകർന്നവിടെ വസ്ഥ തസ്കരന്മാർ
കൈവച്ചതിന്നവയിലെന്നു ദൃഢപ്പെടുത്തീ. 3
ഓരോരു സേവകർ പറഞ്ഞുതുടങ്ങി പിന്നെ-
യോരോതരം കളവുടൻ തെളിയേണ്ട മാര്‍ഗ്ഗം;
ആരോ ഒരാ'ളിവിടെയിന്നലെ വന്ന പാന്ഥ-
ന്മാരോടടുത്തു പരിശോധന ചെയ്യുകെ'ന്നാൻ. 4.
കാലത്തുണർന്നു നിയമങ്ങൾ കഴിച്ചുനേര്ത്തേ
കാലത്തു വേണ്ടവഴി പോം വഴിപോക്കരേയും
ചാലെത്തടഞ്ഞു തിരിയേ ബത കൊണ്ടുവന്നു-
പോലെത്രയോ ഝടിതി പാടുപെടും ഭടന്മാർ. 5
പെട്ടെന്നുഴന്ന വഴിപോക്കരെയാശു ഭാണ്ഡ-
ക്കെട്ടുന്നഴിച്ചുടനെ നോക്കി വിടുന്ന നേരം
നോട്ടത്തിലത്ഭുതവിശങ്ക തകുന്ന താക്കോൽ-
ക്കൂട്ടം കിടച്ചിതൊരു ഭൂസുരവര്യ ഭാണ്ഡേ. 6
മിണ്ടാതെ ശാന്തനില പൂണ്ടിഹ താടി നീട്ടി-
ക്കണ്ടാൽ മഹര്ഷിവടിവാണ്ടെഴുമാദ്വിജന്റെ
മുണ്ടായ ഭാണ്ഡമതിലീവക സാധനങ്ങ-
ളുണ്ടായതെന്തു മറിമായമിതാരറിഞ്ഞു? 7
താക്കോലെടുത്തറയിലേപ്പല പൂട്ടുമായി
ലാക്കോടിണക്കിയതിലും ചുഴിയേണ്ടിവന്നു;
ആക്കോട്ടമറ്റ മലയാളമഹീസുരേന്ദ്ര-
നീക്കോപ്പുമുള്ള കഥയാരു നിനച്ചിരുന്നു? 8
നീതിക്കു ഭൂസുരനെ വേറെ വിളിച്ചു വീണ്ടും
ചോതിച്ചതിങ്ക'ലിതു ഞാനറിയാത്തതെ'ന്നേ
ഓതിയ്ക്കനോത്തുവിധമോതുവതുള്ള; വാക്യം
രീതിയ്ക്കു മാറ്റിടുകിലും പദമൊന്നുതന്നെ. 9
നമ്പൂരിയെത്തടവിൽ വെച്ചഥ സാന്ത്വവാക്കും
വമ്പൂർന്നിടുന്ന പല ഭീഷണിയും തുടങ്ങി;
മുമ്പോതിയോരു മൊഴിതാൻ ദ്വിജനോതുമിമ-
ട്ടമ്പോ കഴിഞ്ഞു. ബഹുകഷ്ടമൊരാറു മാസം. 10
ആത്തവ്വു 'മൂത്തമന'ഭട്ടതിരി പ്രസിദ്ധ-
സ്മാര്ത്തൻ വിദഗ്ദ്ധമതി രോഷവിചാരദക്ഷൻ
പൃത്ഥ്വീശ്വരന്റെ നിലയേ വഴിപോക്കനായി-
ട്ടെത്തീ നൃപൻ കളവുമാക്കഥയും കഥിച്ചു. 11
കൈപ്പെട്ടിയിൽ പല വിശേഷവിഭൂഷണങ്ങ-
ളുൾപ്പെട്ടിരിക്കുമതു പോയതു പോയി പോട്ടെ;
നൽപ്പൊൻപിടിക്കു നവരത്നമണിഞ്ഞ വാളും
പൊയ്പോയതാണു കഠിനവ്യസനാപമാനം 12
എന്നേ കടുപ്പമതുനാൾ വഴിപോക്കനായി
വന്നേറിയൊരു ധരണീവിബുധന്റെപേരിൽ.
ഇന്നേവരയ്ക്കു ദൃഢമായൊരു ശങ്ക'യേവ -
മെന്നേറെയും വ്യഥയോടാക്ഷിതിനാഥനോതി. 18
സ്മാർത്തൻ പറഞ്ഞു "തെളിവിന്നിവനും ശ്രമിയ്ക്കാ-
മാര്ത്തര്ക്കു നിത്യമവലംബനമാം മഹാത്മൻ!
ആത്തസ്കരദ്വിജനുമൊത്തു മുഹൂർത്തഗൂഢ-
വാര്ത്തയ്ക്കിനിയ്ക്കവസരം തരികെ''ന്നി വണ്ണം. 14
ഉള്ളിഷ്ടമാര്ന്നനുനയിച്ച തനിച്ചു കള്ള-
പ്പുള്ളിയ്ക്കടുത്തുടനെ വിട്ടൊരു ഭട്ടവര്യൻ
ഉള്ളിൽക്കടന്നളവു കണ്ടതു ഹന്ത സാക്ഷാൽ
പള്ളിപ്പുറസ്സു വിബുധാഢ്യനെയായിരുന്നു 15
പട്ടേരിയേപ്പരമകഷ്ടതപെട്ടൊരാഢ്യ-
നൊട്ടേറെയശ്രു പൊഴിയും മിഴിയാലെ നോക്കി:-
"ആട്ടേ ഭവാൻ വ്യസനിയായ്ക്ക, നിവൃത്തിമാര്‍ഗ്ഗം
കാട്ടേണ്ട ഭാരമിവനെ''ന്നു പറഞ്ഞു ഭട്ടൻ, 16
സംഭാഷണം ചിലതുചെയ്തവിടുന്നു പോന്നു
വൻപാർന്ന ഭട്ടനറിവിച്ചിതു തമ്പുരാനെ: -
"നമ്പൂരി പെട്ട കളവും തെളിയാതെ പോകി-
ല്ലമ്പോ ജനപ്രകൃതി കണ്ടറിവാൻ പ്രയാസം". 17
"കട്ടെന്നതുള്ളതതിസൂക്ഷ്മവിചാരമെല്ലാം
പെട്ടെന്നു വേണ്ട, വഴിയേയിനി നാളെയാവാം;"
പട്ടേര യിങ്ങിനെ പറഞ്ഞളവത്തൂപ്പെ-
ട്ടൊട്ടേറെ മന്നവനുമാളുകളും തെളിഞ്ഞൂ. 18
പിറെറദ്ദിനം തടവുപുള്ളിയെയും വിളിച്ചു
മറ്റെ ദ്വിജൻ പകലെ രാജസമീപമെത്തി;
മറ്റും ജനങ്ങളതു കാണ്മതിനൊത്തുകൂടി-
ച്ചുററം തിരിക്ക;യതു മാനുഷജാതിധര്മ്മം. 19
"കേൾക്കെൻനരേന്ദ്ര! കളവീദ്വിജനേറ്റു, കൂട്ടർ
കൂക്കംവലിയ്ക്കുമിടയായിടുമര്ദ്ധരാവിൽ
ലാക്കോടു മെല്ലെയെഴുനേറ്റു കടന്നു കള്ള-
ത്താക്കോലുകൊണ്ടറ തുറന്നു നടത്തി കൃത്യം. 20
നാട്ടാരു കേൾക്കരുതു കോവിലകത്തുകാരു
കേട്ടാലുമത്ര കുറവില്ലിനി വാക്യശേഷം-''
പട്ടേരിയിത്രയുമുരച്ചളവാളെ മാറ്റി
വിട്ടേയ്ക്കുവാൻ നൃപതി കല്പനയായി വേഗം. 21
"നാട്ടിൽപ്പെരുത്തു ജനബോധ്യമതിന്നു താടി
നീട്ടിത്തപസ്വിനിലപൂണ്ടൊരു പൂജ്യനീയ്യാൾ
പാട്ടിൽ കവര്‍ന്ന മുതൽ തെക്കുപുറം പിലാവിൻ-
ചോട്ടിൽ കുഴിച്ചതിലശേഷമൊതുക്കി പോലും. 22
വാളന്നു തന്നെയിവനേതുമൊതുക്കിവെപ്പാ -
നാളല്ലയെന്നു കരുതീട്ടു പിടിച്ചൊടിച്ചു
നീളംകുറഞ്ഞ പിടിമാത്രമെടുത്തു ദീര്ഗ്ഘ-
നാളം കളഞ്ഞിതുടനൂട്ടുപുരക്കിണറ്റിൽ. 23
എന്നൊക്കെയാണു പറയുന്നതു സത്യമാണോ-
യെന്നൊന്നു നേരെ നരനായക! ചെയ്ക ചോദ്യം";
എന്നോതി ഭട്ടതിരി; ഭൂപതി, "നേരുചൊല്ലു-
കെ”ന്നാതിനാൻ; തല കുനിച്ചിതു മൌനിയാഢ്യൻ.
“ഇന്നന്തിയായ് മുതലെടുക്കുക നാളെയാക്കാ"-
മെന്നന്നു ഭട്ടനും ചെയ്തു പിരിഞ്ഞു യോഗം;
പിന്നെത്തെനാൾ പുലരവേ കുഴി മാന്തി നോക്കീ
സന്നത്തമുള്ള മുതൽ കണ്ടു കുറച്ചു മാത്രം. 25
പിന്നെക്കിണററിലുമൊരാളെയിറക്കിനോക്കീ
ഛിന്നത്വമാർന്നൊരസി കിട്ടിയെടുത്തു ഭട്ടൻ;
മന്നന്റെ നോര്ക്കതു തിരിച്ചു പിടിച്ചൊരുഗ്ര-
ഭിന്നസ്വരത്തി'ലിതു നോക്കുക'യെന്നുരച്ചാൻ. 28
ആപാദചൂഡമുടലൊന്നു വിയര്‍ത്തു ഹന്ത
ഭൂപാലനും കിടുകിടന്നു വിറച്ചുപോയീ;
ഹാ! പാര്ശ്വവര്ത്തികളെയാകവെയൊന്നു നോക്കി-
ക്കോപാവിലാക്ഷരമൊരാളെ വിളിച്ച വിപ്രൻ. 27
"വെള്ളക്കറുപ്പിതു തുരുമ്പു തരിമ്പുമില്ല
വെള്ളത്തിലിന്നലെയൊടിച്ചിതെറിഞ്ഞതല്ലേ?
കള്ളത്തമാരുമറിയാതെവരില്ല,
ഞാനീ കള്ളന്റെ മര്‍മ്മ "മിതിഭട്ടനുരച്ചു രൂക്ഷം. 28
ചിത്തം പിടിച്ച ഭടനോടൊരു ചോദ്യമൂലം
വൃത്തം സമസ്തവുമറിഞ്ഞു തെളിഞ്ഞ ചൌര്യം;
സത്യസ്ഥനാം ദ്വിജമഹര്ഷിയെ വിട്ടു, തൻദുഷ്-
കൃത്യത്തെയോർത്തു നൃപനേറ്റവുമുൾഭ്രമിച്ചു. 29
ഉള്ളിൽ പെരുത്ത പരിതാപമൊടീയധര്മ്മം
ചൊല്ലിക്ഷിതീശ്വരനു കമ്പവുമായ് കലാശം,
"പള്ളിപ്പുറസ്സു' ധരണീസുരരന്നുതൊട്ടു
ചെല്ലില്ല വെട്ടമതിലെന്നൊരു സമ്പ്രദായം. 30
ചട്ടപ്പടിയ്ക്കവനികാത്തരുളുന്ന കാലം
ചട്ടറ്റൊരാപഗൃഹത്തിനകത്തു യോഗ്യർ
നട്ടന്തിരിഞ്ഞ കളവൊന്നു നടന്നുമുന്നം. 1
കെട്ടിന്നകത്തരിയ പൂട്ടറയിങ്കലുള്ള
പെട്ടിക്കകത്തുടയ രത്നവിഭൂഷണങ്ങൾ
തട്ടിച്ചു കള്ളനൊരുവൻ നിശയിൽ; തുറന്ന-
മട്ടിൽ കിടന്നിതു പുലർന്നളവാപ്രദേശം. 2
ആ വർത്തമാനമുടനേ നൃപനും നൃപന്റെ
സേവയ്ക്കു ചേരുമൊരു മന്ത്രികളും ശ്രവിച്ചു
ഭാവം പകർന്നവിടെ വസ്ഥ തസ്കരന്മാർ
കൈവച്ചതിന്നവയിലെന്നു ദൃഢപ്പെടുത്തീ. 3
ഓരോരു സേവകർ പറഞ്ഞുതുടങ്ങി പിന്നെ-
യോരോതരം കളവുടൻ തെളിയേണ്ട മാര്‍ഗ്ഗം;
ആരോ ഒരാ'ളിവിടെയിന്നലെ വന്ന പാന്ഥ-
ന്മാരോടടുത്തു പരിശോധന ചെയ്യുകെ'ന്നാൻ. 4.
കാലത്തുണർന്നു നിയമങ്ങൾ കഴിച്ചുനേര്ത്തേ
കാലത്തു വേണ്ടവഴി പോം വഴിപോക്കരേയും
ചാലെത്തടഞ്ഞു തിരിയേ ബത കൊണ്ടുവന്നു-
പോലെത്രയോ ഝടിതി പാടുപെടും ഭടന്മാർ. 5
പെട്ടെന്നുഴന്ന വഴിപോക്കരെയാശു ഭാണ്ഡ-
ക്കെട്ടുന്നഴിച്ചുടനെ നോക്കി വിടുന്ന നേരം
നോട്ടത്തിലത്ഭുതവിശങ്ക തകുന്ന താക്കോൽ-
ക്കൂട്ടം കിടച്ചിതൊരു ഭൂസുരവര്യ ഭാണ്ഡേ. 6
മിണ്ടാതെ ശാന്തനില പൂണ്ടിഹ താടി നീട്ടി-
ക്കണ്ടാൽ മഹര്ഷിവടിവാണ്ടെഴുമാദ്വിജന്റെ
മുണ്ടായ ഭാണ്ഡമതിലീവക സാധനങ്ങ-
ളുണ്ടായതെന്തു മറിമായമിതാരറിഞ്ഞു? 7
താക്കോലെടുത്തറയിലേപ്പല പൂട്ടുമായി
ലാക്കോടിണക്കിയതിലും ചുഴിയേണ്ടിവന്നു;
ആക്കോട്ടമറ്റ മലയാളമഹീസുരേന്ദ്ര-
നീക്കോപ്പുമുള്ള കഥയാരു നിനച്ചിരുന്നു? 8
നീതിക്കു ഭൂസുരനെ വേറെ വിളിച്ചു വീണ്ടും
ചോതിച്ചതിങ്ക'ലിതു ഞാനറിയാത്തതെ'ന്നേ
ഓതിയ്ക്കനോത്തുവിധമോതുവതുള്ള; വാക്യം
രീതിയ്ക്കു മാറ്റിടുകിലും പദമൊന്നുതന്നെ. 9
നമ്പൂരിയെത്തടവിൽ വെച്ചഥ സാന്ത്വവാക്കും
വമ്പൂർന്നിടുന്ന പല ഭീഷണിയും തുടങ്ങി;
മുമ്പോതിയോരു മൊഴിതാൻ ദ്വിജനോതുമിമ-
ട്ടമ്പോ കഴിഞ്ഞു. ബഹുകഷ്ടമൊരാറു മാസം. 10
ആത്തവ്വു 'മൂത്തമന'ഭട്ടതിരി പ്രസിദ്ധ-
സ്മാര്ത്തൻ വിദഗ്ദ്ധമതി രോഷവിചാരദക്ഷൻ
പൃത്ഥ്വീശ്വരന്റെ നിലയേ വഴിപോക്കനായി-
ട്ടെത്തീ നൃപൻ കളവുമാക്കഥയും കഥിച്ചു. 11
കൈപ്പെട്ടിയിൽ പല വിശേഷവിഭൂഷണങ്ങ-
ളുൾപ്പെട്ടിരിക്കുമതു പോയതു പോയി പോട്ടെ;
നൽപ്പൊൻപിടിക്കു നവരത്നമണിഞ്ഞ വാളും
പൊയ്പോയതാണു കഠിനവ്യസനാപമാനം 12
എന്നേ കടുപ്പമതുനാൾ വഴിപോക്കനായി
വന്നേറിയൊരു ധരണീവിബുധന്റെപേരിൽ.
ഇന്നേവരയ്ക്കു ദൃഢമായൊരു ശങ്ക'യേവ -
മെന്നേറെയും വ്യഥയോടാക്ഷിതിനാഥനോതി. 18
സ്മാർത്തൻ പറഞ്ഞു "തെളിവിന്നിവനും ശ്രമിയ്ക്കാ-
മാര്ത്തര്ക്കു നിത്യമവലംബനമാം മഹാത്മൻ!
ആത്തസ്കരദ്വിജനുമൊത്തു മുഹൂർത്തഗൂഢ-
വാര്ത്തയ്ക്കിനിയ്ക്കവസരം തരികെ''ന്നി വണ്ണം. 14
ഉള്ളിഷ്ടമാര്ന്നനുനയിച്ച തനിച്ചു കള്ള-
പ്പുള്ളിയ്ക്കടുത്തുടനെ വിട്ടൊരു ഭട്ടവര്യൻ
ഉള്ളിൽക്കടന്നളവു കണ്ടതു ഹന്ത സാക്ഷാൽ
പള്ളിപ്പുറസ്സു വിബുധാഢ്യനെയായിരുന്നു 15
പട്ടേരിയേപ്പരമകഷ്ടതപെട്ടൊരാഢ്യ-
നൊട്ടേറെയശ്രു പൊഴിയും മിഴിയാലെ നോക്കി:-
"ആട്ടേ ഭവാൻ വ്യസനിയായ്ക്ക, നിവൃത്തിമാര്‍ഗ്ഗം
കാട്ടേണ്ട ഭാരമിവനെ''ന്നു പറഞ്ഞു ഭട്ടൻ, 16
സംഭാഷണം ചിലതുചെയ്തവിടുന്നു പോന്നു
വൻപാർന്ന ഭട്ടനറിവിച്ചിതു തമ്പുരാനെ: -
"നമ്പൂരി പെട്ട കളവും തെളിയാതെ പോകി-
ല്ലമ്പോ ജനപ്രകൃതി കണ്ടറിവാൻ പ്രയാസം". 17
"കട്ടെന്നതുള്ളതതിസൂക്ഷ്മവിചാരമെല്ലാം
പെട്ടെന്നു വേണ്ട, വഴിയേയിനി നാളെയാവാം;"
പട്ടേര യിങ്ങിനെ പറഞ്ഞളവത്തൂപ്പെ-
ട്ടൊട്ടേറെ മന്നവനുമാളുകളും തെളിഞ്ഞൂ. 18
പിറെറദ്ദിനം തടവുപുള്ളിയെയും വിളിച്ചു
മറ്റെ ദ്വിജൻ പകലെ രാജസമീപമെത്തി;
മറ്റും ജനങ്ങളതു കാണ്മതിനൊത്തുകൂടി-
ച്ചുററം തിരിക്ക;യതു മാനുഷജാതിധര്മ്മം. 19
"കേൾക്കെൻനരേന്ദ്ര! കളവീദ്വിജനേറ്റു, കൂട്ടർ
കൂക്കംവലിയ്ക്കുമിടയായിടുമര്ദ്ധരാവിൽ
ലാക്കോടു മെല്ലെയെഴുനേറ്റു കടന്നു കള്ള-
ത്താക്കോലുകൊണ്ടറ തുറന്നു നടത്തി കൃത്യം. 20
നാട്ടാരു കേൾക്കരുതു കോവിലകത്തുകാരു
കേട്ടാലുമത്ര കുറവില്ലിനി വാക്യശേഷം-''
പട്ടേരിയിത്രയുമുരച്ചളവാളെ മാറ്റി
വിട്ടേയ്ക്കുവാൻ നൃപതി കല്പനയായി വേഗം. 21
"നാട്ടിൽപ്പെരുത്തു ജനബോധ്യമതിന്നു താടി
നീട്ടിത്തപസ്വിനിലപൂണ്ടൊരു പൂജ്യനീയ്യാൾ
പാട്ടിൽ കവര്‍ന്ന മുതൽ തെക്കുപുറം പിലാവിൻ-
ചോട്ടിൽ കുഴിച്ചതിലശേഷമൊതുക്കി പോലും. 22
വാളന്നു തന്നെയിവനേതുമൊതുക്കിവെപ്പാ -
നാളല്ലയെന്നു കരുതീട്ടു പിടിച്ചൊടിച്ചു
നീളംകുറഞ്ഞ പിടിമാത്രമെടുത്തു ദീര്ഗ്ഘ-
നാളം കളഞ്ഞിതുടനൂട്ടുപുരക്കിണറ്റിൽ. 23
എന്നൊക്കെയാണു പറയുന്നതു സത്യമാണോ-
യെന്നൊന്നു നേരെ നരനായക! ചെയ്ക ചോദ്യം";
എന്നോതി ഭട്ടതിരി; ഭൂപതി, "നേരുചൊല്ലു-
കെ”ന്നാതിനാൻ; തല കുനിച്ചിതു മൌനിയാഢ്യൻ.
“ഇന്നന്തിയായ് മുതലെടുക്കുക നാളെയാക്കാ"-
മെന്നന്നു ഭട്ടനും ചെയ്തു പിരിഞ്ഞു യോഗം;
പിന്നെത്തെനാൾ പുലരവേ കുഴി മാന്തി നോക്കീ
സന്നത്തമുള്ള മുതൽ കണ്ടു കുറച്ചു മാത്രം. 25
പിന്നെക്കിണററിലുമൊരാളെയിറക്കിനോക്കീ
ഛിന്നത്വമാർന്നൊരസി കിട്ടിയെടുത്തു ഭട്ടൻ;
മന്നന്റെ നോര്ക്കതു തിരിച്ചു പിടിച്ചൊരുഗ്ര-
ഭിന്നസ്വരത്തി'ലിതു നോക്കുക'യെന്നുരച്ചാൻ. 28
ആപാദചൂഡമുടലൊന്നു വിയര്‍ത്തു ഹന്ത
ഭൂപാലനും കിടുകിടന്നു വിറച്ചുപോയീ;
ഹാ! പാര്ശ്വവര്ത്തികളെയാകവെയൊന്നു നോക്കി-
ക്കോപാവിലാക്ഷരമൊരാളെ വിളിച്ച വിപ്രൻ. 27
"വെള്ളക്കറുപ്പിതു തുരുമ്പു തരിമ്പുമില്ല
വെള്ളത്തിലിന്നലെയൊടിച്ചിതെറിഞ്ഞതല്ലേ?
കള്ളത്തമാരുമറിയാതെവരില്ല,
ഞാനീ കള്ളന്റെ മര്‍മ്മ "മിതിഭട്ടനുരച്ചു രൂക്ഷം. 28
ചിത്തം പിടിച്ച ഭടനോടൊരു ചോദ്യമൂലം
വൃത്തം സമസ്തവുമറിഞ്ഞു തെളിഞ്ഞ ചൌര്യം;
സത്യസ്ഥനാം ദ്വിജമഹര്ഷിയെ വിട്ടു, തൻദുഷ്-
കൃത്യത്തെയോർത്തു നൃപനേറ്റവുമുൾഭ്രമിച്ചു. 29
ഉള്ളിൽ പെരുത്ത പരിതാപമൊടീയധര്മ്മം
ചൊല്ലിക്ഷിതീശ്വരനു കമ്പവുമായ് കലാശം,
"പള്ളിപ്പുറസ്സു' ധരണീസുരരന്നുതൊട്ടു
ചെല്ലില്ല വെട്ടമതിലെന്നൊരു സമ്പ്രദായം. 30