"തത്താവല്ബ്ഭാതി സാക്ഷാൽ ഗുരുപവനപുരേ
ഹന്തഭാഗ്യം ജനാനാം"
ശ്രീഗുരുപവനാധീശ_കൈതൊഴാമെന്റെ
ശ്രീഗുരുവേ ജഗദീശ!
ലോകരെക്കാത്തിടുന്നോനേ- ലോകപാലക്കുടയോനേ
ലോകമാതൃപ്രിയജാനേ- ലോകനാഥ ഭഗവാനേ
നിന്തിരുവടിയുടെതിരുവുടലോര്ക്കുന്നേൻ - സങ്കടാംഭോധൌ
നീന്തി വലഞ്ഞിഹ നിജനില നോക്കുന്നേൻ.
വെന്തിടുമകമലർ നിന്മയമായ്തീര്ന്നേ - സൌഖ്യമുണ്ടാവൂ
എന്തിനു പലവഴിയുഴലുവതിന്നേ?
കാർമുകിൽ മുടിക്കെട്ടും മയിൽപ്പീലിയും,
കീർമതിമതിമട്ടും നിടിലാഭയും,
ഓമനചില്ലിയാട്ടും മിഴിക്കളിയും,
ശ്രീമൽകണ്ഡലം മുട്ടും കവിൾചിരിയും
ചിന്നിന തിരുമുഖമിന്നിഹ മമ ഹൃദി
മിന്നി വിളങ്ങണമെന്നിവനാശ - ശ്രീഗുരുപവനാധീശ.
മാറിടത്തിൽ വിളങ്ങീടും- മാറിണങ്ങും രമയോടും
മാറിടാത്ത പ്രഭയോടും - മാറിടും കൌസ്തുഭത്തോടും
തൃക്കരതളിർനാലിലുമഴകോടെ- ശംഖചക്രങ്ങൾ
ഉൾക്കടഗദപങ്കജമിവയോടേ
തക്ക മൊടിടന്നൊരു നിലപാടേ - ദൈത്യന്മാര്ക്കുള്ളിൽ
ദുഘടഭയമേകിടുമൊരു പാടേ.
ചാരുവാം തിരുവയർ ഭുവനം മൂന്നും -
ചേരുവോന്നെന്താകിലും ചെറുതായ്ത്തോന്നും.
സ്വൈരമായ് നാഭിക്കുഴിച്ചുഴിയിൽ മിന്നും
സാരസത്തിങ്കൽ ബ്രഹ്മാവിരിപ്പുണ്ടെന്നും.
പട്ടുടയാട പകിട്ടോടു മിന്നലി-
നൊട്ടുസമാനതകാട്ടുമിതനിശം - ശ്രീഗുരുപവനാധീശ.
തൃത്തുടകൾക്കുപമാനം - ഒത്തു ചൊൽവാൻ നഹി നൂനം
ഹസ്തിഹസ്തത്തിനും മാനം - സ്വസ്തിയാകും പെരുത്തുനം.
മന്മഥനുടെതൂണികളിണപോലെ_ നിൻകണങ്കാലായ് -
നന്മയൊടെതൃപൊരുതുകിലതുകാലേ.
നന്മയിലൂടെ നീണ്ട ഗളം ചാലേ - തോറ്റുമണ്ടിടും-
തന്മയനിറമാകിലുമഴകാലെ
ദേവകൾ വണങ്ങീടും തിരുവടിയും -
കേവലമതിനഞ്ചു നഖമുടിയും-
സേവകര്ക്കിഹ ഭവഭയം മുടിയും -
ചേവടിത്തളിരടിപെടും പൊടിയും.
ഇങ്ങിനെ ഭംഗിയിൽ മംഗളരൂപ-
മിണങ്ങിവിളങ്ങുക ഞങ്ങൾ മനസ്സിൽ- ശ്രീഗുരുപവനാധീശ.
വാതഗേഹാധിപ ദൂരം-വാതരോഗാര്ത്തരെപ്പാരം
നീ തരത്തിൽ കൃപാസാരം - ചെയ്തഹോ കാക്കുമേസ്വൈരം
ഇയ്യൊരു തൊഴിൽ തവ കൌശലവഴിയല്ലേ-സംസാരക്കുണ്ടിൽ
കയ്യൊടുമാണ്ടിടുമവർകളെ നീ മെല്ലേ-
മെയ്യിനൊരുടവുകൊടുത്തതുതീർത്തല്ലേ - ഭക്തിയുണ്ടാക്കി
പയ്യവെയൊരുതുണചെയ്യുക പതിവല്ലേ-
സൽഗതി സകലര്‍ക്കും കൊടുക്കുവോനേ -
സൽഗുണഗണമൊക്കെത്തികഞ്ഞുള്ളോനേ-
ഭക്തിയുള്ളവര്ക്കെല്ലാം വശപ്പെട്ടോനെ -
മുക്തിനൽകുവാനെന്നുമൊരുമ്പെട്ടോനേ-
നിന്തിരുവടി തുണ സന്തതമടിയനു
സന്തതകുശലമനന്ത വരുത്തുക.
ശ്രീ ഗുരുപവനാധീശ - ജഗദീശ.
ഹന്തഭാഗ്യം ജനാനാം"
ശ്രീഗുരുപവനാധീശ_കൈതൊഴാമെന്റെ
ശ്രീഗുരുവേ ജഗദീശ!
ലോകരെക്കാത്തിടുന്നോനേ- ലോകപാലക്കുടയോനേ
ലോകമാതൃപ്രിയജാനേ- ലോകനാഥ ഭഗവാനേ
നിന്തിരുവടിയുടെതിരുവുടലോര്ക്കുന്നേൻ - സങ്കടാംഭോധൌ
നീന്തി വലഞ്ഞിഹ നിജനില നോക്കുന്നേൻ.
വെന്തിടുമകമലർ നിന്മയമായ്തീര്ന്നേ - സൌഖ്യമുണ്ടാവൂ
എന്തിനു പലവഴിയുഴലുവതിന്നേ?
കാർമുകിൽ മുടിക്കെട്ടും മയിൽപ്പീലിയും,
കീർമതിമതിമട്ടും നിടിലാഭയും,
ഓമനചില്ലിയാട്ടും മിഴിക്കളിയും,
ശ്രീമൽകണ്ഡലം മുട്ടും കവിൾചിരിയും
ചിന്നിന തിരുമുഖമിന്നിഹ മമ ഹൃദി
മിന്നി വിളങ്ങണമെന്നിവനാശ - ശ്രീഗുരുപവനാധീശ.
മാറിടത്തിൽ വിളങ്ങീടും- മാറിണങ്ങും രമയോടും
മാറിടാത്ത പ്രഭയോടും - മാറിടും കൌസ്തുഭത്തോടും
തൃക്കരതളിർനാലിലുമഴകോടെ- ശംഖചക്രങ്ങൾ
ഉൾക്കടഗദപങ്കജമിവയോടേ
തക്ക മൊടിടന്നൊരു നിലപാടേ - ദൈത്യന്മാര്ക്കുള്ളിൽ
ദുഘടഭയമേകിടുമൊരു പാടേ.
ചാരുവാം തിരുവയർ ഭുവനം മൂന്നും -
ചേരുവോന്നെന്താകിലും ചെറുതായ്ത്തോന്നും.
സ്വൈരമായ് നാഭിക്കുഴിച്ചുഴിയിൽ മിന്നും
സാരസത്തിങ്കൽ ബ്രഹ്മാവിരിപ്പുണ്ടെന്നും.
പട്ടുടയാട പകിട്ടോടു മിന്നലി-
നൊട്ടുസമാനതകാട്ടുമിതനിശം - ശ്രീഗുരുപവനാധീശ.
തൃത്തുടകൾക്കുപമാനം - ഒത്തു ചൊൽവാൻ നഹി നൂനം
ഹസ്തിഹസ്തത്തിനും മാനം - സ്വസ്തിയാകും പെരുത്തുനം.
മന്മഥനുടെതൂണികളിണപോലെ_ നിൻകണങ്കാലായ് -
നന്മയൊടെതൃപൊരുതുകിലതുകാലേ.
നന്മയിലൂടെ നീണ്ട ഗളം ചാലേ - തോറ്റുമണ്ടിടും-
തന്മയനിറമാകിലുമഴകാലെ
ദേവകൾ വണങ്ങീടും തിരുവടിയും -
കേവലമതിനഞ്ചു നഖമുടിയും-
സേവകര്ക്കിഹ ഭവഭയം മുടിയും -
ചേവടിത്തളിരടിപെടും പൊടിയും.
ഇങ്ങിനെ ഭംഗിയിൽ മംഗളരൂപ-
മിണങ്ങിവിളങ്ങുക ഞങ്ങൾ മനസ്സിൽ- ശ്രീഗുരുപവനാധീശ.
വാതഗേഹാധിപ ദൂരം-വാതരോഗാര്ത്തരെപ്പാരം
നീ തരത്തിൽ കൃപാസാരം - ചെയ്തഹോ കാക്കുമേസ്വൈരം
ഇയ്യൊരു തൊഴിൽ തവ കൌശലവഴിയല്ലേ-സംസാരക്കുണ്ടിൽ
കയ്യൊടുമാണ്ടിടുമവർകളെ നീ മെല്ലേ-
മെയ്യിനൊരുടവുകൊടുത്തതുതീർത്തല്ലേ - ഭക്തിയുണ്ടാക്കി
പയ്യവെയൊരുതുണചെയ്യുക പതിവല്ലേ-
സൽഗതി സകലര്‍ക്കും കൊടുക്കുവോനേ -
സൽഗുണഗണമൊക്കെത്തികഞ്ഞുള്ളോനേ-
ഭക്തിയുള്ളവര്ക്കെല്ലാം വശപ്പെട്ടോനെ -
മുക്തിനൽകുവാനെന്നുമൊരുമ്പെട്ടോനേ-
നിന്തിരുവടി തുണ സന്തതമടിയനു
സന്തതകുശലമനന്ത വരുത്തുക.
ശ്രീ ഗുരുപവനാധീശ - ജഗദീശ.