കേട്ടില്ലേ മാസഘോഷം ശിവ ശിവ! ധരണീ-
നിർജരന്മാർ കുളിച്ചൂ-
ത്തഷ്ടിക്കായിട്ടു വന്നിട്ടൊരു പഴമൊരുവൻ
ചെന്നെരിഞ്ഞോരുമൂലം
നട്ടുച്ചയ്ക്കുഷ്ടി നൾകാതവരെയകലവേ
തച്ചുമണ്ടിച്ചു ദുഷ്ട-
കൂട്ടക്കാക്കാലരെന്തിന്നവനിയിലിനി വാ-
ഴുന്നതും പാഴിലല്ലോ. 1
അഷ്ടിയ്ക്കായിട്ടു വന്നോരവനിസുരവര-
ന്മാരെ നട്ടുച്ചനേര-
ത്താട്ടിപ്പായിച്ചതോർത്താൽ ശിവശിവ!
കഠിനം തന്നെയാണില്ല വാദം;
കഷ്ടം ബ്രാഹ്മണ്യമുള്ളോരൊരുവരുമിതുപോ-
ലുള്ള ദുഷ്കർമ്മമൊന്നും
കാട്ടിക്കണ്ടിട്ടുമില്ലെന്നഖിലരുമുരചെ-
യ്യുന്നു പൊയ്യല്ലിതൊന്നും. 2
ദുഷ്ടന്മാരൊന്നുരണ്ടാളൊരു ഭവനമതിൽ -
ദ്ദൈവകാരുണ്യലോപാൽ
പെട്ടീടാമോർത്തുകണ്ടാലഖിലരുമിതുപോ-
ലായതാണത്ഭുതം മേ;
തോട്ടം പോവാനടുത്തോരളവിലുളവാം
കൂട്ടവാഴക്കുലയ്ക്കി -
ന്നൊട്ടൊക്കുന്നുണ്ടു കൂട്ടക്കുമതികളുളവാ-
യ്വന്നതൊന്നിച്ചിവണ്ണം. 3
പന്തീരായിരമെട്ടുമന്തണവരന്മാ-
രെ ക്ഷണിച്ചാസ്ഥയാ-
ലന്തർമ്മോദമൊടാശു കാലു കഴുകി-
ച്ചൊക്കെബ്ഭുജിപ്പിച്ചടൻ
സന്തോഷം വരുമാറു ദക്ഷിണയതും
ചെയ്തന്നെടൊ നല്ലപാൽ-
പ്പന്തീരാഴിയിലിട്ടു മുക്കിലുമതിൻ
പാപം നശിച്ചീടുമൊ? 4
സന്തോഷം വളരെജ്ജനത്തിനൊരുമി-
ച്ചുണ്ടാക്കുവാനും സദാ
സന്താപങ്ങളകപ്പെടാതെ സുഖമായ്
വാഴുന്നതിന്നും, സഖേ!
സന്താനത്തിനു,മോർത്തിടുന്ന സമയം
സമ്പത്തിനും, നല്ലതാ-
യെന്തൊന്നാണിതിലപ്പുറം പുനരിനി-
ച്ചെയ്യേണ്ടതിയ്യാളുകൾ. 5
തേവേലി വർക്കി മുതലായവരെന്നിയേ പ-
ണ്ടീവണ്ണമുള്ള കഠിനക്രിയ ചെയ്കയില്ല
ജീവിച്ചിരിപ്പൂ ശരിയല്ലിവരിന്നിമേലിൽ
ച്ചാവുന്നതാണു ഗുണമൊത്തൊരുമിച്ചുതന്നെ. 6
കുഞ്ചുതൊട്ടു നിനയ്ക്കുമ്പോ-
ളഞ്ചെട്ടുണ്ടിക്കുരങ്ങുകൾ
നെഞ്ചകം നല്ലതില്ലൊന്നു
മിഞ്ചിക്കാരാണശേഷവും. 7
അപ്പന്മാരാണു ഭേദം ശിവശിവ! നിരുപി-
ച്ചാലതിൽപ്പത്തിരട്ടി-
ച്ചപ്പന്മാരാണു മക്കൾക്കൊരു ഗുണമൊരുനേര-
ത്തുമില്ലുൾക്കുരുന്നിൽ
ഇപ്പോളിപ്പാരിലേവം വികൃതികളൊരെട-
ത്തെങ്കിലും കാണുകില്ലി-
ന്നൊപ്പിട്ടിപ്പോൾത്തരാമീക്കരണമതു പി-
ഴച്ചെങ്കിലും തന്നെകൊള്ളാം. 8
പെട്ടെന്നു മാസാഷ്ട്രകമിപ്രകാരം
മുട്ടാതെ ചൊല്ലുന്ന ജനത്തിനെല്ലാം
അഷ്ടിക്കമാന്തം വരികില്ല, മോക്ഷം
കിട്ടീടുവാനായതിലും വിശേഷം.
നിർജരന്മാർ കുളിച്ചൂ-
ത്തഷ്ടിക്കായിട്ടു വന്നിട്ടൊരു പഴമൊരുവൻ
ചെന്നെരിഞ്ഞോരുമൂലം
നട്ടുച്ചയ്ക്കുഷ്ടി നൾകാതവരെയകലവേ
തച്ചുമണ്ടിച്ചു ദുഷ്ട-
കൂട്ടക്കാക്കാലരെന്തിന്നവനിയിലിനി വാ-
ഴുന്നതും പാഴിലല്ലോ. 1
അഷ്ടിയ്ക്കായിട്ടു വന്നോരവനിസുരവര-
ന്മാരെ നട്ടുച്ചനേര-
ത്താട്ടിപ്പായിച്ചതോർത്താൽ ശിവശിവ!
കഠിനം തന്നെയാണില്ല വാദം;
കഷ്ടം ബ്രാഹ്മണ്യമുള്ളോരൊരുവരുമിതുപോ-
ലുള്ള ദുഷ്കർമ്മമൊന്നും
കാട്ടിക്കണ്ടിട്ടുമില്ലെന്നഖിലരുമുരചെ-
യ്യുന്നു പൊയ്യല്ലിതൊന്നും. 2
ദുഷ്ടന്മാരൊന്നുരണ്ടാളൊരു ഭവനമതിൽ -
ദ്ദൈവകാരുണ്യലോപാൽ
പെട്ടീടാമോർത്തുകണ്ടാലഖിലരുമിതുപോ-
ലായതാണത്ഭുതം മേ;
തോട്ടം പോവാനടുത്തോരളവിലുളവാം
കൂട്ടവാഴക്കുലയ്ക്കി -
ന്നൊട്ടൊക്കുന്നുണ്ടു കൂട്ടക്കുമതികളുളവാ-
യ്വന്നതൊന്നിച്ചിവണ്ണം. 3
പന്തീരായിരമെട്ടുമന്തണവരന്മാ-
രെ ക്ഷണിച്ചാസ്ഥയാ-
ലന്തർമ്മോദമൊടാശു കാലു കഴുകി-
ച്ചൊക്കെബ്ഭുജിപ്പിച്ചടൻ
സന്തോഷം വരുമാറു ദക്ഷിണയതും
ചെയ്തന്നെടൊ നല്ലപാൽ-
പ്പന്തീരാഴിയിലിട്ടു മുക്കിലുമതിൻ
പാപം നശിച്ചീടുമൊ? 4
സന്തോഷം വളരെജ്ജനത്തിനൊരുമി-
ച്ചുണ്ടാക്കുവാനും സദാ
സന്താപങ്ങളകപ്പെടാതെ സുഖമായ്
വാഴുന്നതിന്നും, സഖേ!
സന്താനത്തിനു,മോർത്തിടുന്ന സമയം
സമ്പത്തിനും, നല്ലതാ-
യെന്തൊന്നാണിതിലപ്പുറം പുനരിനി-
ച്ചെയ്യേണ്ടതിയ്യാളുകൾ. 5
തേവേലി വർക്കി മുതലായവരെന്നിയേ പ-
ണ്ടീവണ്ണമുള്ള കഠിനക്രിയ ചെയ്കയില്ല
ജീവിച്ചിരിപ്പൂ ശരിയല്ലിവരിന്നിമേലിൽ
ച്ചാവുന്നതാണു ഗുണമൊത്തൊരുമിച്ചുതന്നെ. 6
കുഞ്ചുതൊട്ടു നിനയ്ക്കുമ്പോ-
ളഞ്ചെട്ടുണ്ടിക്കുരങ്ങുകൾ
നെഞ്ചകം നല്ലതില്ലൊന്നു
മിഞ്ചിക്കാരാണശേഷവും. 7
അപ്പന്മാരാണു ഭേദം ശിവശിവ! നിരുപി-
ച്ചാലതിൽപ്പത്തിരട്ടി-
ച്ചപ്പന്മാരാണു മക്കൾക്കൊരു ഗുണമൊരുനേര-
ത്തുമില്ലുൾക്കുരുന്നിൽ
ഇപ്പോളിപ്പാരിലേവം വികൃതികളൊരെട-
ത്തെങ്കിലും കാണുകില്ലി-
ന്നൊപ്പിട്ടിപ്പോൾത്തരാമീക്കരണമതു പി-
ഴച്ചെങ്കിലും തന്നെകൊള്ളാം. 8
പെട്ടെന്നു മാസാഷ്ട്രകമിപ്രകാരം
മുട്ടാതെ ചൊല്ലുന്ന ജനത്തിനെല്ലാം
അഷ്ടിക്കമാന്തം വരികില്ല, മോക്ഷം
കിട്ടീടുവാനായതിലും വിശേഷം.